രണ്ടാം ടെസ്റ്റ്: കോഹ്ലി സെഞ്ച്വറി, ഇന്ത്യ 438ന് ഓൾഔട്ട്
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച ഇന്ത്യ 438 റൺസിന് ഓൾഔട്ടായി. രവിചന്ദ്ര അശ്വിൻ 78 പന്തിൽ 56 റൺസ് നേടി പുറത്തായ അവസാന ഇന്ത്യൻ ബാറ്റ്സ്മാനാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ഒരു വിക്കറ്റ് നഷ്ട്ടമായി. ഇന്നലെ കളി അവസാനിച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് 86/1 എന്ന നിലയിലാണ്.
നേരത്തെ, സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി തന്റെ 500-ാം മത്സരത്തിൽ തന്റെ 76-ാം അന്താരാഷ്ട്ര സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 373 എന്ന സ്കോറിലെത്തി കോഹ്ലി 206 പന്തിൽ 121 റൺസെടുത്ത് റണ്ണൗട്ടാകുന്നതിന് മുമ്പ് തന്റെ 29-ാം ടെസ്റ്റ് സെഞ്ചുറി നേടി. രവീന്ദ്ര ജഡേജ 152 പന്തിൽ 61 റൺസെടുത്തു.
4ന് 288 എന്ന നിലയിൽ കളി പുനരാരംഭിച്ച ഇന്ത്യ രാവിലെ സെഷനിൽ 24 ഓവറിൽ 85 റൺസ് കൂട്ടിച്ചേർത്തു. ആദ്യ ദിനമായ വ്യാഴാഴ്ച, ക്യാപ്റ്റൻ രോഹിത് ശർമ്മയും (143 പന്തിൽ 80) യശസ്വി ജയ്സ്വാളും (74 പന്തിൽ 57) അർധസെഞ്ചുറി നേടി ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്നു.






































