എതിരില്ലാത്ത രണ്ടു ഗോളിന് ഇന്തോനേഷ്യയെ മറികടന്ന് അര്‍ജന്‍റ്റീന
ലിയാൻഡ്രോ പരേഡസ്,ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരുടെ മികവില്‍ തിങ്കളാഴ്ച ഇന്തോനേഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീന 2-0 ന് ജയിച്ചു.ഇതോടെ ലോക ചാമ്പ്യന്മാര്‍ അവരുടെ ഏഷ്യന്‍ പര്യടനത്തില്‍ രണ്ടു മത്സരങ്ങളിലും വിജയിച്ച് കയറി.ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 56,000 കാണികള്‍ അര്‍ജന്‍റ്റീന ടീമിനെ കാണാന്‍ എത്തിയിരുന്നു.തങ്ങളുടെ ടീമിന് അളവറ്റ പിന്തുണ നല്‍കാനും ഇന്തോനേഷ്യന്‍ ആരാധകര്‍ മറന്നില്ല.
ലയണല്‍ മെസ്സി,മാര്‍ട്ടിനസ്,അല്‍വാറസ്,എന്‍സോ എന്നിവര്‍ക്ക് വിശ്രമം നല്‍കി കൊണ്ട് രണ്ടാം നിര ടീമിനെ ആണ് ഇന്നലെ മാനേജര്‍ ആയ സ്കാലോണി കളിക്കാന്‍ ഇറക്കിയത്.38 ആം മിനുട്ടില്‍ ബോക്സിനു വെളിയില്‍ നിന്ന് ഒരു മികച്ച സ്ട്രൈക്കോടെ ഗോള്‍ നേടി പരെഡസ് ആണ് അര്‍ജന്‍റ്റീനക്ക് ലീഡ് നേടി കൊടുത്തത്.മികച്ച ഫോമില്‍ കളിച്ചു എങ്കിലും ഈ അര്‍ജന്‍ട്ടയിന്‍ ടീമില്‍ നിന്നും വെറും രണ്ടു ഗോള്‍ മാത്രം വഴങ്ങിയത് ഈ ഇന്തോനേഷ്യന്‍ ടീമിന്‍റെ മികവു ആണ് എന്നും ഇന്തോനേഷ്യയുടെ ദക്ഷിണ കൊറിയൻ പരിശീലകൻ ഷിൻ ടെ-യോങ് പറഞ്ഞു.