സഹൽ, ചാങ്‌തെ ഗോളില്‍ വിജയം നേടി ഇന്ത്യ
വെള്ളിയാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ മംഗോളിയയ്‌ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ഇന്ത്യ 2023 ഇന്റർകോണ്ടിനെന്റൽ കപ്പിന് തുടക്കമിട്ടു.രണ്ടാം മിനിറ്റിൽ സഹൽ അബ്ദുൾ സമദ് സ്‌കോറിങ്ങിന് തുടക്കമിട്ടപ്പോൾ 14-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്‌തെ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി.രണ്ടു ഗോള്‍ ലീഡ് നേടിയതും കളിയുടെ തീവ്രത ഇന്ത്യന്‍ നിര ചുരുക്കിയത് മൂലം കൂടുതല്‍ ഗോളുകള്‍ മത്സരത്തില്‍ പിറന്നില്ല.
സ്ട്രൈക്കര്‍ സുനില്‍ ചെത്രി മിഡ് പോസിഷനിലെക്ക് ഇറങ്ങി കളിച്ചത് മൂലം വിങ്ങര്‍മാരായ ഉദാന്ത സിങ്ങിനും ചാങ്‌തെക്കും മംഗോളിയ പ്രതിരോധ നിരയെ നന്നായി പരീക്ഷിക്കാന്‍ കഴിഞ്ഞു.ഇത് മൂലം സഹലിനും അനിരുദ്ധ് ഥാപ്പയ്ക്കും പിച്ചില്‍ ധാരാളം സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.നിലവില്‍ മൂന്നു പോയിന്‍റോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി വനുവാട്ടുയാണ് (റാങ്ക് 163).ജൂണ്‍ പന്ത്രണ്ടിനാണ് മത്സരം.