തുച്ഛമായ വിലക്ക് മക് അലിസ്റ്ററിനെ സൈന്‍ ചെയ്യുന്നതിന്റെ വക്കില്‍ ലിവര്‍പൂള്‍
ലിവർപൂളും ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണും ചേർന്ന് 45 മില്യൺ പൗണ്ടിൽ താഴെ വിലയുള്ള ഒരു കരാറിന് അര്‍ജന്‍റ്റയിന്‍ മിഡ്ഫീല്‍ഡര്‍ ആയ അലക്സിസ് മാക് അലിസ്റ്ററിനെ സൈന്‍ ചെയ്യാന്‍ തീരുമാനമായി.പ്രശസ്ത ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ വാര്‍ത്ത ശരി വെച്ചു.
താരത്തിന് ബ്രൈട്ടന്‍ ആവശ്യപ്പെടുന്ന തുക 45 മില്യണ്‍ പൗണ്ടിലും താഴെ ആയതിനാല്‍ ഈ ഡീല്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം എന്ന ലക്ഷ്യത്തില്‍ ആണ് ലിവര്‍പൂള്‍.താരത്തിന്‍റെ ഒഫീഷ്യല്‍ സൈനിങ്ങ് രണ്ടു ദിവസത്തിനുള്ളില്‍ നടത്തണം എന്നാണ് മാനെജ്മെന്റ് കരുതുന്നത്.പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മക് അലിസ്റ്റര്‍ ലോകക്കപ്പിനു ശേഷം ആണ് മുന്‍ നിര ക്ലബുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.താരത്തിനെ സൈന്‍ ചെയ്യാന്‍ യുണൈട്ടഡ്,സിറ്റി,ചെല്‍സി എന്നിവര്‍ ശ്രമിച്ചു നോക്കി എങ്കിലും ക്ലോപ്പിന്റെ കൂടെ പോകാന്‍ ആയിരുന്നു താരത്തിന്‍റെ തീരുമാനം.