രണ്ടാം ടെസ്റ്റ് : ശ്രീലങ്കയ്‌ക്കെതിരെ അയർലൻഡിന് മികച്ച തുടക്കം
ഏപ്രിൽ 24 തിങ്കളാഴ്ച ആരംഭിച്ച രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയും അയർലൻഡും ഏറ്റുമുറ്റി. മത്സരം ഗാലെയിലെ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച അയർലൻഡ് മികച്ച ഫോമിലാണ്. ഇന്നലെ ഒന്നാ൦ ദിവസം കളി അവസാനിച്ചപ്പോൾ അവർ 319/4 എന്ന നിലയിലാണ്. 78 റൺസുമായി ടക്കറും, 27 റൺസുമായി കർട്ടിസ് കാംഫറും ആണ് ക്രീസിൽ.
ആദ്യ ബാറ്റിംഗ് ആരംഭിച്ച അയർലൻഡിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. ആദ്യ മൂന്ന് വിക്കറ്റുകൾ അവർക്ക് 89 റൺസിൽ നഷ്ടമായി. പിന്നീട് നാലാം വിക്കറ്റിൽ നായകൻ ആൻഡ്രുവും(95) പോളും(74) ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് 143 റൺസ് നേടി. ആൻഡ്രു പുറത്തായതിന് ശേഷം പോൾ പരിക്ക് മൂലം ഡ്രസിങ് റൂമിലേക്ക് മടങ്ങി. ലങ്കയ്ക്ക് വേണ്ടി ജയസൂര്യ രണ്ട് വിക്കറ്റ് നേടി.
ദിമുത് കരുണരത്‌നെയുടെ നേതൃത്വത്തിൽ ലങ്കൻ ലയൺസ് ആദ്യ ടെസ്റ്റിൽ ഇന്നിംഗ്‌സിനും 280 റൺസിനും വിജയിച്ച ശേഷം വൈറ്റ്‌വാഷ് നേടുമെന്ന് പ്രതീക്ഷിക്കുന്നു. 10 വിക്കറ്റ് നേട്ടം ശ്രീലങ്കയുടെ തകർപ്പൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ച പ്രബാത് ജയസൂര്യ ഏഷ്യൻ ടീമിന്റെ മികച്ച പ്രകടനമായിരുന്നു