സൂപ്പര്‍ കോപ ഫൈനലില്‍ “എല്‍ ക്ലാസിക്കോ ” !!!!!!
പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി കൊണ്ട് ബാഴ്സ സ്പാനിഷ് സൂപ്പര്‍ കോപയുടെ ഫൈനലിലേക്ക് കടന്നു.ഇന്നലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ വലന്‍സിയയേ പരാജയപ്പെടുത്തിയ റയല്‍ മാഡ്രിഡിനെ ആയിരിക്കും ഫൈനലില്‍ ബാഴ്സലോണ നേരിടാന്‍ പോകുന്നത്.
തുടക്കം മുതല്‍ക്കേ അക്രമിച്ച് കളിച്ച ബാഴ്സക്ക് വേണ്ടി പ്രതിരോധത്തില്‍ അറൌഹോ,കൂണ്ടേ മിഡ്ഫീല്‍ഡില്‍ ഡി യോങ്ങ് ,പെഡ്രി,ഗാവി ഇതുകൂടാതെ ഇടത് വിങ്ങില്‍ ഉസ്മാന്‍ ഡെംബെലെ എന്നിവര്‍ മികച്ച ഫോമില്‍ ആണ് കളിച്ചത്.40 ആം മിനുട്ടില്‍ ഡെംബെലെ നല്‍കിയ അവസരം മുതല്‍ എടുത്ത് ബാഴ്സക്ക് ലീഡ് നല്‍കാന്‍ ലെവന്‍ഡോസ്ക്കിക്ക് കഴിഞ്ഞു.60 ആം മിനുട്ടില്‍ ബാഴ്സക്ക് വേണ്ടി മികച്ച ഫോമില്‍ ഉള്ള താരങ്ങള്‍ ആയ ഡെംബെലെയേയും ഡി യോങ്ങിനെയും കയറ്റി ബുസ്ക്കറ്റ്സ്,ഫെറാന്‍ ടോറസ് എന്നിവരെ സാവി കൊണ്ട് വന്നത് മുതല്‍ പിച്ചില്‍ റയല്‍ ബെറ്റിസ് കൂടുതല്‍ അപകടക്കാരികള്‍ ആവാന്‍ തുടങ്ങി.
77 ആം മിനുട്ടില്‍ നബില്‍ ഫക്കീര്‍ സമനില ഗോള്‍ നേടിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.അധിക സമയത്ത് ബാഴ്സക്ക് വേണ്ടി അൻസു ഫാട്ടിയും ബെറ്റിസിനു വേണ്ടി ലോറൻ മോറോണും ഗോളുകള്‍ നേടി സ്കോര്‍ 2 – 2 എന്ന നിലയില്‍ ആക്കി.പെനാല്‍ട്ടിയിലേക്ക് കടന്ന മത്സരത്തില്‍ നാലില്‍ നാലും ബാഴ്സ താരങ്ങള്‍ നേടിയപ്പോള്‍ ജുവാന്മി ,വില്യം കര്‍വാളോ എന്നിവരുടെ ഷോട്ടുകള്‍ സേവ് ചെയ്തു കൊണ്ട് ടെര്‍ സ്റ്റഗന്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ എല്‍ ക്ലാസിക്കോ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി.മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പലപ്പോഴും മികച്ച സേവുകള്‍ നടത്തിയ ടെര്‍ സ്റ്റഗന്‍ തന്നെ ആണ് ബാഴ്സയുടെ പ്ലേയര്‍ ഓഫ് തി മാച്ചും.