ബെന്‍ഫിക്ക വിടുകയാണെങ്കില്‍ ക്ലോപ്പിന് ഒപ്പം ചേരാന്‍ എന്‍സോ ആഗ്രഹിക്കുന്നു
ഖത്തര്‍ ലോകക്കപ്പില്‍ മികച്ച യുവ താരത്തിനുള്ള ബഹുമതി നേടിയ അര്‍ജന്‍റ്റയിന്‍ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബെന്‍ഫിക്ക വിടുകയാണ് എങ്കില്‍ താരം ആഗ്രഹിക്കുന്നത് ക്ലോപ്പിന് കീഴില്‍ ലിവര്‍പൂളില്‍ കളിക്കാന്‍ ആണ്.ജൂലൈയിൽ പോർച്ചുഗീസ് ഭീമന്മാരായ ബെന്‍ഫിക്ക താരത്തിനെ 12 മില്യൺ യൂറോ തുകക്ക് ആണ് സൈന്‍ ചെയ്തത്.
ലോകക്കപ്പിന് ശേഷം താരത്തിന്‍റെ മൂല്യത്തില്‍ വമ്പന്‍ കയറ്റമാണ് സംഭവിച്ചത്. ലിവർപൂൾ ഒഴികെ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നിവർ ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ യൂറോപ്പിലെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മിഡ്ഫീൽഡർമാരിൽ ഒരാളായി ഫെർണാണ്ടസ് മാറി കഴിഞ്ഞിരിക്കുന്നു.ബോറൂസിയയില്‍ നിന്ന് ജൂഡ് ബെലിംഗ്ഹാമിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം അറിയിച്ച ലിവര്‍പൂള്‍ ഇപ്പോള്‍ മൂല്യം കുറവുള്ള എന്‍സോക്ക് പച്ച കൊടി കാണിക്കാന്‍ ഒരുങ്ങുകയാണ്.2022-23 സീസണിന്റെ അവസാനത്തിൽ ഫെർണാണ്ടസിനെ ഒപ്പിടാൻ യുർഗൻ ക്ലോപ്പിന്റെ ടീം ധാരണയിൽ എത്തിയതായി പോലും ഇംഗ്ലീഷ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.വിവിധ ക്ലബുകള്‍ വാതില്‍ മുട്ടുമ്പോഴും താരത്തിന് താല്‍പര്യം ക്ലോപ്പിനു കീഴില്‍ കളിക്കാന്‍ ആണത്രേ.യുവ താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ക്ലോപ്പ് വഹിക്കുന്ന പങ്ക് വളരെ വലുത് തന്നെ ആണ്.കഴിഞ്ഞ സീസണില്‍ ബെന്‍ഫിക്കയില്‍ നിന്ന് തന്നെ ഉറുഗ്വായ് സ്ട്രൈക്കര്‍ ആയ ഡാര്‍വിന്‍ നൂനസ് റെഡ്സ് ഇതുപോലെ സൈന്‍ ചെയ്ത മറ്റൊരു താരമാണ്.