അവസരം നല്‍കാത്തതിനാല്‍ ദെഷാംപ്‌സിനോട് തന്‍റെ നീരസം അറിയിച്ച് കിംഗ്‌സ്‌ലി കോമാൻ
2022 ഫിഫ ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ സെമി ഫൈനൽ വിജയത്തിന് ശേഷം ഫ്രാൻസ് താരം കിംഗ്‌സ്‌ലി കോമാൻ തന്റെ നീരസം മാനേജർ ദിദിയർ ദെഷാംപ്‌സിനെ അറിയിച്ചു.ബയേൺ മ്യൂണിക്ക് താരം ഈ ലോകകപ്പിലെ അഞ്ച് മത്സരങ്ങളിലും സബ് ആയാണ് കളിക്കാന്‍ ഇറങ്ങിയത്.എന്നാൽ സെമി ഫൈനലിൽ, ദെഷാംപ്‌സ് അദ്ദേഹത്തിന് പകരം ഔസ്മാൻ ഡെംബലെയ്ക്ക് പകരം മുവാനിയെ ആണ് കളിക്കാന്‍ ഇറക്കിയത്.
ഈ ഒരു തീരുമാനം ഫ്രാന്‍സിന് ലാഭകരം ആയ ഒന്നായിരുന്നു.എന്തെന്നാല്‍ വെറും 44 സെക്കൻഡിനുള്ളിൽ സ്കോർ ചെയ്യുകയും ഗെയിം ഫ്രാന്‍സിന്റെ പോക്കറ്റില്‍ ആക്കാനും മുവാനിക്ക് കഴിഞ്ഞു.എന്നാലും കൊമാന്‍ തീരെ തൃപ്തന്‍ ആയിരുന്നില്ല.അവിശ്വസനീയമായ സ്ക്വാഡ് ഡെപ്ത് ഉള്ള ഫ്രഞ്ച് ടീമില്‍ അട്ടാക്കിങ്ങ് ഡിസ്പ്ലേക്കും ഡിഫണ്ടിംഗ് ഗെയിമിനും അനുയോജ്യമായ പല താരങ്ങളും ടീമില്‍ ഉണ്ട്.ആദ്യമേ ഒരു ഗോള്‍ നേടിയ ഫ്രഞ്ച് ടീം ശേഷിക്കുന്ന സമയങ്ങളില്‍ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു കളിച്ചത്.അതിനാല്‍ ആണ് ദെഷാംപ്‌സ് കോമാനെ കളിക്കാന്‍ അവസരം നല്‍കാതിരുന്നത്.