ഘാനയോട് മാപ്പ് പറയാന്‍ ഞാന്‍ തയ്യാറല്ല – ലൂയിസ് സുവാരസ്
12 വർഷം മുമ്പ് നടന്ന ലോകകപ്പിലെ കുപ്രസിദ്ധമായ ഹാൻഡ്ബോളിന്റെ പേരിൽ ഘാനക്കാരോട് വ്യാഴാഴ്ച മാപ്പ് പറയാൻ ഉറുഗ്വായ് താരം ലൂയിസ് സുവാരസ് വിസമ്മതിച്ചു.2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ക്വാർട്ടർ ഫൈനല്‍ മത്സരത്തില്‍ അധിക സമയത്തിനൊടുവിൽ ഡൊമിനിക് ആദിയ്യയുടെ ഹെഡര്‍ കൈയ്യോണ്ട് തടുത്ത സുവാരസ് റെഡ് കാര്‍ഡ് ലഭിച്ച് പുറത്തായി എങ്കിലും ലഭിച്ച പെനാല്‍ട്ടി കിക്ക് അസമോഹ് ഗ്യാൻ നഷ്ടപ്പെടുത്തിയതിനാല്‍ സെമിഫൈനലിലേക്ക് കയറാനുള്ള യോഗ്യത ഘാനക്ക് നഷ്ട്ടപ്പെട്ടു.
ഈ ഒരു സംഭവത്തിന് ശേഷം താരം ഫുട്ബോള്‍ ലോകത്തില്‍ ഏറെ വെറുക്കപ്പെട്ടവന്‍ ആയി ചിത്രീകരിക്കപ്പെട്ടു.ഈ അടുത്ത് നടന്ന ഒരു പോളില്‍ ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഫുട്ബോളര് എന്ന ടൈറ്റില്‍ സുവാരസിന് ലഭിക്കാന്‍ ഉണ്ടായ പ്രധാന കാരണവും ഘാനയോടുള്ള താരത്തിന്റെ പെരുമാറ്റം ആയിരുന്നു.പന്ത്രണ്ട് വർഷത്തിന് ശേഷം ഇന്നലെ നടന്ന ഒരു അഭിമുഖത്തില്‍ ഘാനയോട് മാപ്പ് പറയാന്‍ താന്‍ തയ്യാറല്ല എന്നും പെനാല്‍ട്ടി നഷ്ട്ടപ്പെടുത്തിയത് അവരുടെ തെറ്റ് ആണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.