ലോകക്കപ്പിന് മുന്‍പുള്ള അവസാന ലീഗ് മത്സരത്തില്‍ ജയം നേടി റയല്‍ മാഡ്രിഡ്
ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള അവസാന ലാലിഗ മത്സരത്തിൽ വ്യാഴാഴ്ച റയൽ മാഡ്രിഡ് ലീഗ് പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള കാഡിസിനെ 2-1 ന് തോൽപ്പിച്ച് കൊണ്ട് ബാഴ്സയുമായുള്ള ലീഡ് രണ്ടു പോയിന്‍റായി കുറച്ചു.തിങ്കളാഴ്ച റയോ വല്ലക്കാനോയോട് 3-2ന് തോറ്റ റയല്‍ മാഡ്രിഡ് ഈ മത്സരത്തിനു ഇറങ്ങിയത് വളരെ ഏറെ സമ്മര്‍ദം അതിജീവിച്ചാണ്.
40-ാം മിനിറ്റിൽ നേരിയ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ക്രൂസ് നല്‍കിയ ക്രോസ് വലയിലേക്ക് ഹെഡ് ചെയ്ത് കൊണ്ട് മിലിറ്റാവോ റയലിന് ലീഡ് നേടി കൊടുത്തു.എഴുപതാം മിനിറ്റിൽ ആദ്യ ഗോളിന് വഴിയൊരുക്കിയ ക്രൂസ് തന്നെ ഒരു റീബൌണ്ടിലൂടെ ലീഡ് ഇരട്ടിപ്പിച്ചു. 82-ാം മിനിറ്റിൽ ഒരു ലോങ്ങ് റേഞ്ച് ഗോളോടെ ലൂക്കാസ് പെരെസ് കാഡിസിന് ആശ്വാസ ഗോള്‍ നേടി.ദുര്‍ബലര്‍ ആയ കാഡിസിനോടും ക്ലീന്‍ ചീട്ട് നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മത്സരത്തിനു ശേഷം കോര്‍ട്ടോയിസ് നേരിയ വിമര്‍ശനങ്ങള്‍ക്ക് പാത്രമായി.ലീഗില്‍ രണ്ടു ജയവുമായി കാഡിസ് ഇപ്പോഴും പത്തൊന്‍പതാം സ്ഥാനത് തുടരുന്നു.