യുവന്‍റ്റസിനെതിരെ അട്ടിമറി വിജയം നേടി മക്കാബി ഹൈഫ
ചൊവ്വാഴ്ച നടന്ന സാമി ഓഫർ സ്റ്റേഡിയത്തിൽ ഒമർ അറ്റ്‌സിലിയുടെ ഇരട്ടഗോളിന്റെ മികവിൽ 20 വർഷത്തിനു ശേഷം തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം വിജയിച്ച മക്കാബി ഹൈഫ ചരിത്രം കുറിച്ചിരിക്കുന്നു.തോല്‍വിയോടെ യുവേയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ തുലാസില്‍ ആടി കൊണ്ടിരിക്കുകയാണ്.മൂന്നാം സ്ഥാനത്തുള്ള യുവന്‍റ്റസിനു ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയം നേടണം.ശക്തര്‍ ആയ പിഎസ്ജി,ബെന്‍ഫിക്ക എന്നിവര്‍ക്കെതിരെയാണ് ഇനിയുള്ള യുവന്‍റ്റസ് മത്സരം.
വളരെ ഊർജസ്വലതയോടെ കളിച്ച ഹൈഫ ടീം യുവന്‍റ്റസിന് അനേകം പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു. ഏഴാം മിനിറ്റിൽ വിങ്ങർ അറ്റ്‌സിലി ഹെഡ്ഡറിലൂടെ മുന്നിലെത്തിയ ഹൈഫയ്ക്ക് ലഭിച്ച തുടക്കം ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു.24 ആം മിനുട്ടില്‍ എയ്ഞ്ചൽ ഡി മരിയ പരിക്ക് മൂലം കളം വിട്ടത് ഇറ്റാലിയന്‍ ക്ലബിന് മേല്‍ ഉള്ള സമ്മര്‍ദം വര്‍ധിപ്പിച്ചു.ആദ്യ പകുതി തീരാന്‍ ഇരിക്കെ അറ്റ്‌സിലിയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെ ലീഡ് ഹൈഫ ഇരട്ടിപ്പിച്ചതോടെ യുവേക്ക് കളി തന്നെ നഷ്ട്ടമായി.അടുത്ത മത്സരം ബെന്‍ഫിക്കയെ അവരുടെ നാട്ടില്‍ പോയി നേരിടാന്‍ ഒരുങ്ങുകയാണ് യുവന്‍റ്റസ്. ലീഗിലെ മോശം തുടക്കവും ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗിലെ മോശം ഫോമും മൂലം കോച്ച് അലെഗ്രിക്ക് മേല്‍ ഉള്ള സമ്മര്‍ദം അസാധാരണമായി വര്‍ധിച്ചു വരുകയാണ്.