ഇന്‍റര്‍ മിലാനെതിരെ പ്രതികാരം വീട്ടാന്‍ ബാഴ്സലോണ
നാളെ രാത്രി ഒരു സുപ്രധാന ഏറ്റുമുട്ടലിനായി ഇന്റർ മിലാനെ ക്യാമ്പ് നൗവിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ബാഴ്‌സലോണ അവരുടെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾക്ക് പുതു ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നു.കഴിഞ്ഞയാഴ്ച സാൻ സിറോയിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇറ്റാലിയൻ ഭീമന്മാർ 1-0 ന് ബാഴ്സയെ തോല്‍പ്പിച്ചിരുന്നു.വെറും ഒരു ജയം മാത്രം തങ്ങളുടെ പേരില്‍ ഉള്ള ബാഴ്സക്ക് നാളത്തെ മത്സരത്തില്‍ വിജയം നേടിയേ തീരൂ.
ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് കാമ്പ് ന്യൂയില്‍ ആണ് മത്സരം.സെപ്തംബർ 7 ന് വിക്ടോറിയ പ്ലസനെതിരായ 5-1 വിജയത്തോടെയാണ് സാവിയുടെ ടീം ഗ്രൂപ്പ്-സ്റ്റേജ് കാമ്പെയ്‌ൻ ആരംഭിച്ചത്, എന്നാൽ രണ്ടു തുടര്‍ച്ചയായ എവേ ഗെയിമുകളില്‍ ബയേണ്‍ ഇന്‍റര്‍ മിലാന്‍ എന്നിവര്‍ക്കെതിരെ തോല്‍വി നേരിട്ട ബാഴ്സലോണക്കും സാവിക്കും അതിയായ സമ്മര്‍ദം ഉണ്ട്.പ്രധാന താരങ്ങള്‍ക്ക് എല്ലാം പരിക്ക് ബാധിച്ചതും ബാഴ്സയുടെ നിർഭാഗ്യം വര്‍ധിപ്പിക്കുന്നു.ഡി യോങ്ങ് ടീമിലേക്ക് തിരിച്ചെത്തി എങ്കിലും ഫ്രാങ്ക് കെസ്സി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ഹെക്ടർ ബെല്ലറിൻ, റൊണാൾഡ് അരൗഹോ, മെംഫിസ് ഡിപേ, ജൂൾസ് കൗണ്ടെ എന്നിവർ പരിക്ക് മൂലം കളിച്ചേക്കില്ല.