വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ തകര്‍ത്തെറിഞ്ഞ് ചെല്‍സി
ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ എതിരിലാത്ത മൂന്നു ഗോള്‍ വിജയം നേടി കൊണ്ട് ചെല്‍സി.ഇത് അവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ ലീഗ് വിജയം ആണ്. സന്ദർശകർക്ക് ഒരിക്കലും മത്സരത്തിൽ ചെല്‍സിക്ക് നേരെ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെ പാടുപ്പെട്ടു.ചെൽസി ബോസ് ഗ്രഹാം പോട്ടർ ചൊവ്വാഴ്‌ച സാൻ സിറോയിൽ മിലാനെതിരെ നടന്ന മത്സരത്തില്‍ ഏഴ് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ടീം തിരഞ്ഞെടുത്തത്.
ഈ സീസണിൽ സതാംപ്ടണിനെതിരെ മാത്രം ഒരേയൊരു വിജയം നേടിയ വോൾവ്‌സ് ടീമിനെതിരെ സമസ്ത മേഘലയിലും ആധിപത്യം പുലര്‍ത്തിയാണ് ചെല്‍സി മൂന്നു പോയിന്റ് നേടിയത്. കെയ് ഹാവെർട്‌സ് ഹാഫ്‌ടൈമിന് നിമിഷങ്ങൾക്ക് മുമ്പ് വൂള്‍വ്സിന്റെ ഡെഡ്‌ലോക്ക് തകർത്തുകൊണ്ട് ചെൽസിക്ക് ലീഡ് നേടി കൊടുത്തു.കളിയുടെ 54-ാം മിനിറ്റിൽ വോൾവ്‌സ് കീപ്പർ ജോസ് സായെ മറികടന്ന് പുലിസിക് അവരുടെ ലീഡ് ഇരട്ടിയാക്കി.90-ാം മിനിറ്റിൽ അർമാൻഡോ ബ്രോജ, മാറ്റിയോ കൊവാസിച്ചിന്റെ പാസിൽ ക്ലബ്ബിനായി തന്റെ ആദ്യ ഗോൾ നേടിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ചെല്‍സി തങ്ങളുടെ മൂന്നാം ഗോള്‍ റെജിസ്റ്റര്‍ ചെയ്തു.മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ഗ്രഹാം പോട്ടർ ടീമിന് പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി അറിയിച്ചു.