ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് ഇന്‍റര്‍ – ബാഴ്സലോണ പോരാട്ടം
ചൊവ്വാഴ്‌ച രാത്രി സാൻ സിറോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ മൂന്നാം മത്സരദിനത്തിൽ യൂറോപ്യൻ ഹെവിവെയിറ്റുകള്‍ ആയ ഇന്റർ മിലാനും ബാഴ്‌സലോണയും ഏറ്റുമുട്ടുന്നു.വിക്ടോറിയ പ്ലെസനെ തോൽപ്പിച്ചെങ്കിലും ഇരുടീമുകളും ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടു.
ആതിഥേയർ 11 വർഷമായി അവരുടെ ഏറ്റവും മോശം സീരി എ സീസണിനു ആണ് സാക്ഷ്യം വഹിക്കുന്നത് എങ്കില്‍ രണ്ടു സീസണിന്റെ കാത്തിരിപ്പിന് ഒടുവില്‍ ബാഴ്സലോണ ലാ ലിഗയിലെക്ക് ഒന്നാം സ്ഥാനത് തിരിച്ചെത്തിയിരിക്കുന്നു.പല താരങ്ങളുടെയും അഭാവം മൂലം കളിക്കാന്‍ ഇറങ്ങിയ ബാഴ്സക്ക് ലെവയുടെ ഗോള്‍ ആണ് രക്ഷ നല്‍കിയത്.ഇന്നത്തെ മത്സരത്തിലും അദ്ദേഹത്തിന്റെ പ്രകടനം തന്നെ ആയിരിക്കും ബാഴ്സയും സാവിയും ഉറ്റുനോക്കുന്നത്.ഇന്റര്‍നാഷണല്‍ ബ്രേക്കിന് ശേഷം ഇരു കൂട്ടരും പരിക്ക് പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.മെംഫിസ് ഡിപേ, ഫ്രെങ്കി ഡി ജോങ്, ജൂൾസ് കൗണ്ടെ എന്നിവരുടെ സേവനം ഇന്നത്തെ മത്സരത്തില്‍ ബാഴ്സക്ക് ലഭിച്ചേക്കില്ല.റൊണാള്‍ഡ് അറൂഹോ ഈ വര്‍ഷത്തില്‍ ഇനി ഫുട്ബോള്‍ കളിക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത് വന്നിട്ടില്ല.ഇന്‍റര്‍ മിലാന് ആണെങ്കില്‍ ഇന്റർനാഷണൽ ഡ്യൂട്ടിക്കിടെ പരിക്കേറ്റ മിഡ്ഫീൽഡ് ഫുൾക്രം മാർസെലോ ബ്രോസോവിച്ച് ഇല്ലാതെയാകും ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്.തുടയിലെ പരിക്ക് മൂലം റൊമേലു ലുക്കാക്കുവിന്‍റെ അഭാവത്തില്‍ ലൗട്ടാരോ മാർട്ടിനെസിനൊപ്പം എഡിൻ ഡിസെക്കോയും ജോക്വിൻ കൊറിയയും ഫോര്‍വേഡ് ലൈനില്‍ ഇടം പിടിക്കും.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മത്സരം.