നേഷന്‍സ് ലീഗിലെ ആദ്യ വിജയം കരസ്ഥമാക്കി ഫ്രാന്‍സ്
വ്യാഴാഴ്ച ഓസ്ട്രിയയ്‌ക്കെതിരെ കൈലിയൻ എംബാപ്പെയുടെയും ഒലിവിയർ ജിറൂഡിന്റെയും ഗോളുകളുടെ പിന്‍ബലത്തില്‍ ഫ്രാന്‍സ് നേഷന്‍സ് ലീഗിലെ ആദ്യ വിജയം കരസ്ഥമാക്കിയിരിക്കുന്നു.വിജയത്തോടെ അവസാന സ്ഥാനത് നിന്ന് ഉയര്‍ന്നു മൂന്നാം സ്ഥാനത്തേക്ക് എത്തിയ ഫ്രാന്‍സ് തരംതാഴ്ത്തല്‍ മേഘലയില്‍ നിന്ന് കഷ്ട്ടിച്ച് രക്ഷ നേടി എന്ന് വേണം കരുതാന്‍.അവസാന മത്സരത്തില്‍ ഡെന്മാര്‍ക്കിനെതിരെ വിജയം നേടിയാല്‍ മാത്രമേ ഫ്രാന്‍സിന്റെ ലക്ഷ്യം പൂര്‍ത്തിയാകുകയുള്ളൂ.
വിജയം നേടി എങ്കിലും ഡിഫൻഡർ ജൂൾസ് കൗണ്ടെയ്ക്കും ഗോൾകീപ്പർ മൈക്ക് മൈഗ്നനും പരിക്കേറ്റത് ഫ്രാന്‍സിനെ അങ്കലാപ്പില്‍ ആക്കുന്നു.കരീം ബെൻസെമ, ഹ്യൂഗോ ലോറിസ്, പോൾ പോഗ്ബ എന്നിവർ ഇതിനകം തന്നെ പരിക്ക് മൂലം സൈഡ് ലൈനില്‍ ആണ്.അനേകം അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും മത്സരത്തിലെ രണ്ടു ഗോളും പിറന്നത് രണ്ടാം പകുതിയില്‍ ആണ്.എംബാപ്പേക്ക് ശേഷം 65 ആം മിനുട്ടില്‍ ഫ്രാന്‍സിന്‍റെ രണ്ടാം ഗോള്‍ നേടിയ ജിറൂഡ് ഫ്രാൻസിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന ബഹുമതിക്ക് അര്‍ഹന്‍ ആയി.വരുന്ന ഞായറാഴ്ച്ചയാണ് ഫ്രാന്‍സും ഡെന്മാര്‍ക്കും തമ്മില്‍ ഉള്ള മത്സരം.