തുടര്‍ച്ചയായ ആറാം വിജയം ; ഒന്നാം സ്ഥാനത് തിരിച്ചെത്തി റയല്‍
ഞായറാഴ്ച വാൻഡ മെട്രോപൊളിറ്റാനോയിൽ നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ റയൽ മാഡ്രിഡ് ക്രോസ്ടൗൺ എതിരാളികളായ അത്‌ലറ്റിക്കോയെ 2-1 ന് പരാജയപ്പെടുത്തി.ഇത് റയലിന്റെ ലീഗിലെ തുടര്‍ച്ചയായ ആറാം വിജയം ആണിത്.വിജയത്തോടെ ബാഴ്സയില്‍ നിന്ന് ഒന്നാം പൊസിഷന്‍ തിരിച്ചുപിടിച്ച റയല്‍ ബെന്‍സെമ ഇല്ലാതെയും സമ്മര്‍ദ നിമിഷങ്ങള്‍ അതിജീവിക്കാന്‍ കഴിയും എന്ന് തെളിയിച്ചിരിക്കുന്നു.
18 മിനുട്ട് ആവുമ്പോഴേക്കും ഔറേലിയൻ ചൗമെനിയുടെ ഒരു ചിപ്പ് പാസ് ഫിനിഷ് ചെയ്തു റോഡ്രിഗോ റയലിന് ലീഡ് നേടി കൊടുത്തു.36 ആം മിനുട്ടില്‍ റയലിന്റെ ലീഡ് ഇരട്ടിപ്പിച്ച് വാല്‍വറഡേ അത്ലറ്റിക്കോക്ക് മേല്‍ സമ്മര്‍ദം ചെലുത്തി.താരം റയലിന് വേണ്ടി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ നേടിയിരിക്കുന്നു.രണ്ടാം പകുതിയില്‍ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അത്ലറ്റിക്കോ പൊരുതി നോക്കി എങ്കിലും മറുപടിക്ക് ഒരു ഗോള്‍ നേടാന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളു.ഒരു കോർണർ കിക്കിലൂടെ മരിയോ ഹെർമോസോയാണ് അത്ലറ്റിക്കോക്ക് വേണ്ടി ഗോള്‍ നേടിയത്.മത്സരം 91 ആം മിനുട്ടില്‍ ഇരിക്കെ രണ്ടാം മഞ്ഞ കാര്‍ഡ് വാങ്ങിയ അത്ലറ്റിക്കോയുടെ ഗോള്‍ സ്കോറര്‍ മരിയോ കളിയില്‍ നിന്ന് പുറത്തായിരുന്നു.