ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ തന്നെ ഹാട്രിക്ക്;ലെവയുടെ തോളിലേറി ബാഴ്സലോണ
ബുധനാഴ്ച ക്യാമ്പ് നൗവിൽ വിക്ടോറിയ പ്ലെസനെ 5-1ന് തോൽപ്പിച്ച് കൊണ്ട് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് സീസന്‍ വളരെ കരുത്തോടെ തന്നെ ബാഴ്സലോണ ആരംഭിച്ചു കഴിഞ്ഞു.കഴിഞ്ഞ മത്സരങ്ങളിലെ ബാഴ്സക്ക് വേണ്ടി സ്ഥിരം വല കണ്ടെത്തുന്ന റോബർട്ട് ലെവൻഡോവ്‌സ്‌കി തന്നെ ആണ് ഇത്തവണയും സ്പാനിഷ് ക്ലബിന് വേണ്ടി ഗോളുകള്‍ വാരി കൂട്ടിയത്.
പതിമൂന്നാം മിനിറ്റിൽ ഫ്രാങ്ക് കെസിയാണ് ബാഴ്സക്ക് ലീഡ് നേടി കൊടുത്തത്.ആദ്യ പകുതി തീരും മുന്നേ ഇരട്ട ഗോള്‍ നേടി കൊണ്ട് ലെവന്‍ഡോസ്ക്കി ബാഴ്സയെ കൂടുതല്‍ ശക്തമായ നിലയിലേക്ക് എത്തിച്ചു.ജാൻ സൈക്കോറ പ്ലസന് വേണ്ടി ഗോള്‍ നേടിയെങ്കിലും രണ്ടാം പകുതിയില്‍ ബാഴ്സ കളി കൂടുതല്‍ നിയന്ത്രിക്കാന്‍ തുടങ്ങി.67 ആം മിനുട്ടില്‍ ബാഴ്സക്ക് വേണ്ടി നാലാം ഗോള്‍ നേടി കൊണ്ട് ലെവ തന്‍റെ കരിയറിലെ ആറാം ഹാട്രിക്ക് പൂര്‍ത്തിയാക്കി.മൂന്നു വേറെ ക്ലബുകള്‍ക്ക് കീഴില്‍ ഈ നേട്ടം കൈവരിച്ച ഒരേയൊരു കളിക്കാരന്‍ ആണ് ഇദ്ദേഹം. ബാഴ്സയുടെ വിജയം ഉറപ്പായതോടെ അലസരായ കളിച്ച പ്ലസന്‍ പ്രതിരോധ നിരക്ക് മുകളിലൂടെ ഒരു ചിപ്പ് ബോള്‍ സ്വീകരിച്ച് ഒരു മികച്ച വോളി ഗോളിലൂടെ ബാഴ്സയുടെ സ്കോര്‍ പട്ടിക പൂര്‍ത്തിയാക്കി കൊണ്ട് ഫെറാന്‍ ടോറസ് ബാഴ്സയുടെ ഈ സീസണിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരം അവസാനിപ്പിച്ചു.അടുത്ത ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ആണ് ബാഴ്സയുടെ എതിരാളി.