ചെല്‍സിയുടെ രക്ഷകന്‍ ആയി റഹീം സ്റ്റര്‍ലിങ്ങ് ; വിജയത്തോടെ ലീഗില്‍ ആറാം സ്ഥാനത്
ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സൈൻ ചെയ്തതിന് ശേഷം റഹീം സ്റ്റെർലിംഗ് ചെൽസിക്ക് വേണ്ടി തന്റെ ആദ്യ ഗോള്‍ നേടി.അതും ചെല്‍സിക്ക് വളരെ വേണ്ടപ്പെട്ട അവസരത്തില്‍ തന്നെ.ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ചെല്‍സി തോല്‍പ്പിച്ചത്.ലീഡ്സുമായി ഏറ്റ വളരെ മോശമായ തോല്‍വി നല്‍കിയ ഷോക്കില്‍ നിന്ന് മറികടക്കാന്‍ ഈ വിജയം ടുഷലിനെയും കൂട്ടരെയും സഹായിക്കും.
കോണര്‍ ഗാലഗര്‍ 30 മിനുട്ടിനുളില്‍ രണ്ടു മഞ്ഞ കാര്‍ഡ് നേടി പുറത്തായത് ചെല്‍സിക്ക് വലിയൊരു തിരിച്ചടി തന്നെ ആയിരുന്നു.രണ്ടാം പകുതിയോടെ റഹീം സ്റ്റര്‍ലിംഗ് ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു.63 ആം മിനുട്ടില്‍ റീസ് ജെയിംസ് നല്‍കിയ പാസ് വലയിലേക്ക് നയിച്ചു കൊണ്ട് സ്റ്റര്‍ലിംഗ് ചെല്‍സിയുടെ ലീഡ് ഇരട്ടിയാക്കി.മൂന്നു മിനുട്ടിനുള്ളില്‍ ഹാര്‍വി ബാര്‍നസ് ഗോള്‍ നേടി ലെസ്ട്ടറിന് നേരിയ പ്രതീക്ഷ നല്‍കി എങ്കിലും മികച്ച പ്രതിരോധം കാഴ്ച്ചവെച്ച ചെല്‍സി വിലപ്പെട്ട മൂന്നു പോയിന്റ് കൊണ്ട് കളം വിട്ടു.ഡഗ് ഔട്ടില്‍ ഇരിക്കാന്‍ കഴിയാതെ പോയ ടുഷല്‍ കോണര്‍ ഗാലഗറുടെ പ്രവര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ചു.ലെസ്റ്റര്‍ മാനേജര്‍ ബ്രെണ്ടന്‍ റോഡ്‌ജേഴ്സ് തന്റെ ടീമിന് നിരവധി അവസരങ്ങള്‍ ലഭിച്ചു എങ്കിലും അത് മുതലാക്കാന്‍ കഴിയാത്തത് വലിയൊരു തിരിച്ചടിയായി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.