ജമാൽ മുസിയാല, തോമസ് മുള്ളർ എന്നിവരുടെ ഗോളുകളിൽ ബയേൺ വോൾഫ്സ്ബർഗിനെ 2-0ന് പരാജയപ്പെടുത്തി.
ഞായറാഴ്ച ജമാൽ മുസിയാലയുടെയും തോമസ് മുള്ളറുടെയും ഗോളിൽ സന്ദർശകരായ VfL വുൾഫ്സ്ബർഗിനെ 2-0 ന് തോൽപ്പിച്ച ബയേൺ മ്യൂണിക്ക് ബുണ്ടസ്ലിഗയിലെ തങ്ങളുടെ രണ്ടാമത്തെ ലെഗ് വിജയം നേടി.തങ്ങളുടെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിൽ നിന്ന് ഇപ്പോൾ എട്ട് ഗോളുകൾ നേടിയ ബവേറിയന്‍ ടീം ലെവന്‍ഡോസ്ക്കി ഇല്ലെങ്കിലും സ്കോറിംഗ് ഒരു പ്രശ്നം അല്ലെന്ന് തെളിയിക്കുകയാണ്.മാനെ രണ്ടുതവണ കൂടി പന്ത് വലയിലെത്തിച്ചു, പക്ഷേ രണ്ടു തവണയും വാര്‍ അത് ഓഫ്സൈഡ് വിളിച്ചു.
ആദ്യ കുറച്ചു മിനുട്ടുകളില്‍ ബയേണിന്റെ പ്രെസ്സ് ഒഴിവാക്കി കളിക്കുന്നതില്‍ വൂള്‍വ്സ്ബര്‍ഗ് ഒരു മാര്‍ഗം കണ്ടെത്തി എങ്കിലും മത്സരത്തിലേക്ക് ബയേണ്‍ തിരിച്ചുവന്നു.മുസിയാല മികച്ച രീതിയില്‍ വൂള്‍വ്സ്ബര്‍ഗ് പ്രതിരോധ നിരയെ പരീക്ഷിച്ചു കൊണ്ടിരുന്നു.അദ്ദേഹം രണ്ടു ഡിഫന്‍ഡര്‍മാരെ ഒഴിഞ്ഞ് നേടിയ ഗോള്‍ തന്നെ അദ്ധേഹത്തിന്റെ പ്രതിഭ വ്യക്തമാക്കുന്നത് ആയിരുന്നു.20 വയസ്സിൽ താഴെ 14 ബുണ്ടസ്‌ലിഗ ഗോളുകൾ നേടുന്ന ആദ്യ ജർമ്മൻ താരമായി 19 കാരനായ മുസിയാല.ഇതുവരെയുള്ള രണ്ട് ലീഗ് മത്സരങ്ങളും ജയിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിനെക്കാള്‍ ആറ് ഗോള്‍ വിത്യാസം നിലനിര്‍ത്തുന്ന ബയേൺ മ്യൂണിക്ക് തന്നെ ആണ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.