മുൻ കാമുകിയെ ആക്രമിച്ച കേസിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ താരം റയാൻ ഗിഗ്‌സ് വിചാരണ നേരിടുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സ്റ്റാർ ഫുട്ബോൾ താരം റയാൻ ഗിഗ്‌സ് തന്റെ മുൻ കാമുകിയെ ആക്രമിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഇന്ന് വിചാരണ നേരിടും.അടുത്തിടെ വരെ വെയിൽസ് ദേശീയ ടീമിന്റെ പരിശീലകനായി സേവനമനുഷ്ഠിച്ച 48-കാരൻ, പരമാവധി അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ ആണ് തല വെച്ച് നല്‍കിയിരിക്കുന്നത്.
എൻഡിടിവിയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മാഞ്ചസ്റ്ററിലെ ഒരു ക്രൗൺ കോടതിയിൽ വിചാരാണ 10 ദിവസം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.2020 നവംബർ 1-ന് മാഞ്ചസ്റ്റർ ഏരിയയിലെ വീട്ടില്‍ വെച്ച് മുൻ കാമുകി പിആർ എക്‌സിക്യൂട്ടീവ് കേറ്റ് ഗ്രെവില്ലെയെ ആക്രമിച്ചു എന്ന വാര്‍ത്ത താരം നിഷേധിച്ചിട്ടുണ്ട്.അതേ ദിവസം തന്നെ അവളുടെ ഇളയ സഹോദരി എമ്മ ഗ്രെവില്ലെയെ പൊതുവായി ആക്രമിച്ചു എന്ന കേസും അദ്ദേഹത്തിന് നേരെയുണ്ട്.2020 നവംബറിൽ ഗിഗ്‌സിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.