ജോവാൻ ഗാംപർ ട്രോഫിയിൽ എതിരില്ലാത്ത ആറു ഗോള്‍ വിജയുമായി ബാഴ്സ
ഞായറാഴ്ച ക്യാമ്പ് നൗവിൽ നടന്ന ജോവാൻ ഗാംപർ ട്രോഫിയിൽ പ്യൂമാസ് ഉനാമിനെതിരെ റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയ്‌ക്കായി തന്റെ ആദ്യ ഗോള്‍ നേടി.ആദ്യ രണ്ട് മിനിറ്റിനുള്ളിൽ തന്നെ ബാഴ്സ ആദ്യ ഗോള്‍ നേടിയപ്പോള്‍ കളി ഇരുപത് മിനുട്ടിനുളില്‍ തന്നെ നാല് ഗോളുകള്‍ നേടി ബാഴ്സ പ്യൂമാസിനെതിരെ തങ്ങളുടെ ശക്തി തെളിയിച്ചു.
ആദ്യ ഇലവന്‍ ടീം ഇറക്കുന്നതില്‍ എല്ലാവരെയും സാവി ആശ്ചര്യപ്പെടുത്തി.ഉസ്മാന്‍ ഡെംബെലെയേയും റഫീഞ്ഞയേയും വിങ്ങുകളില്‍ കളിപ്പിച്ച സാവി മിഡ്ഫീല്‍ഡില്‍ പെഡ്രിയേയും ഗാവിയേയും ഇറക്കി പരീക്ഷിച്ചു. ആദ്യ പകുതിയില്‍ ഉസ്മാന്‍ ഡെംബെലെയുടെ ഗോളും കൂടാതെ പെഡ്രിയുടെ ഇരട്ട ഗോളുകളും വന്നതോടെ എതിരില്ലാത്ത നാല് ഗോളിന് മുന്നില്‍ ബാഴ്സ.രണ്ടാം പകുതിയിൽ പിയറി-എമെറിക് ഔബമേയാങ്ങും ഫ്രെങ്കി ഡി ജോംഗും സ്‌കോറിംഗ് പൂർത്തിയാക്കിയതോടെ സാവി ഹെർണാണ്ടസിന്റെ ടീം ആറ് മത്സരങ്ങളിലെ നാലാം ജയത്തോടെ തോൽവിയറിയാതെ പ്രീസീസണ്‍ പൂര്‍ത്തിയാക്കി.