സമ്മർദം , എംബാപ്പെയുടെ മുൻഗണന മറ്റ്പലതിലേക്കും മാറി എന്ന് പേരെസ്
താൻ ഒരു കൊല്ലം മുന്നേ കണ്ട എംബാപ്പെ അല്ല ഇപ്പോൾ ഉള്ളത് എന്ന് റയൽ മാഡ്രിഡ് പ്രസിഡൻറ് ഫ്ലോറെൻറ്റീനോ പേരെസ്.ലോകകപ്പിൽ താരമായത്തിന് ശേഷം എംബാപ്പെ റയലിന് വേണ്ടി കളിക്കണം എന്ന സ്വപ്നം പരസ്യമായി വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ വർഷം ഒരു ഡീൽ റയൽ നല്കി എങ്കിലും പിഎസ്ജി അത് തള്ളുകയും ചെയ്തപ്പോൾ ഈ സീസണിൽ ഒന്നും മുടക്കാതെ തന്നെ ഫ്രഞ്ച് താരം ഒരു ഫ്രീ ഏജന്റ് ആയി റയലിലേക്ക് വരും എന്ന് പേരെസ് കരുതിയിരുന്നു.
“റയൽ മാഡ്രിഡിൽ കളിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം, കഴിഞ്ഞ ഓഗസ്റ്റിൽ ഞങ്ങൾ അത് ചെയ്യാൻ ആഗ്രഹിച്ചു, അവർ അവനെ വിടാൻ അനുവദിച്ചില്ല.സാഹചര്യം മാറുന്നതിന് 15 ദിവസം മുമ്പ് വരെ അദ്ദേഹം റയലിൽ കളിക്കണം എന്ന് തന്നെ ആണ് പറഞ്ഞത്.ഒരു തീരുമാനം എടുക്കാൻ അവന് വലിയ സമ്മർദം ഉണ്ടായി.അവന്റെ മുൻഗണന മറ്റ് പലത്തിലേക്കും മാറി.ഇത് ഞാൻ കൊണ്ടുവരാൻ ആഗ്രഹിച്ച എംബാപ്പെ അല്ല, അവൻ മറ്റൊരാളായിരിക്കുന്നു.ഇവിടെ ക്ലബ് ആണ് വലുത്,അതിനു മുകളിൽ ആരെയും വരാൻ ഞാൻ സമ്മതിക്കില്ല.” പെരസ് എൽ ചിറിൻഗുയിറ്റോയോട് പറഞ്ഞു.