ഇംഗ്ലണ്ട് – ഇറ്റലി മൽസരം സമനിലയിൽ
ശനിയാഴ്ച വോൾവർഹാംപ്ടണിലെ മോളിനക്സിൽ ഇറ്റലിയുമായി ഗോൾരഹിത സമനില വഴങ്ങിയതിന് ശേഷം ഈ വർഷത്തെ യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് മൂന്നു മൽസരങ്ങൾ കഴിഞ്ഞിട്ടും വിജയം ഇല്ലാതെ തുടരുന്നു.കഴിഞ്ഞ വർഷം വെംബ്ലിയിൽ നടന്ന യൂറോ 2020 ഫൈനലിനിടെ കാണികളുടെ പ്രശ്‌നത്തിന് എഫ്‌എയ്‌ക്കെതിരായ ഉപരോധത്തെത്തുടർന്ന് മൽസരത്തിന് കാണികളെ അനുവദിച്ചിരുന്നില്ല.രണ്ടായിരത്തോളം കുട്ടികൾക്ക് മാത്രം ആയിരുന്നു കളി കാണാൻ ഉള്ള അനുവാദം ഉണ്ടായിരുന്നത്.
ഇംഗ്ലണ്ടിന്റെ ആരോൺ റാംസ്‌ഡെയ്‌ലും ഇറ്റലിയുടെ ജിയാൻലൂജി ഡോണാരുമ്മയും തകർപ്പൻ സേവുകൾ നടത്തിയതും ഇരു ടീമുകളുടെ മുന്നേറ്റ നിരക്ക് പ്രശ്നങ്ങൾ ഉയർത്തി.കോച്ച് സൌത്ത്ഗെയ്റ്റ് ഇംഗ്ലണ്ട് നിരയിൽ പല പരീക്ഷണങ്ങളും നടത്തിയിരുന്നു.എന്നാലും ടീമിന്റെ മോശം ഫോം അദ്ദേഹത്തിനെ അലട്ടുന്നു. ഇറ്റലി,ജർമനി, ഹംഗറി എന്നിവർ അടങ്ങുന്ന മരണ ഗ്രൂപ്പിൽപ്പെട്ട ഇംഗ്ലണ്ട് ആണ് നിലവിൽ ഏറ്റവും അവസാന സ്ഥാനത്ത്. ലോകക്കപ്പ് യോഗ്യത നേടാത്ത ഇറ്റലി ആയിരുന്നു ഇംഗ്ലണ്ടിനെ അപേക്ഷിച്ച് കൂടുതൽ മികച്ച ഫൂട്ബോൾ കളിച്ചത്.