യൂറോപ്യന്‍ ചാമ്പ്യന്മാരെ ചാമ്പലാക്കി അര്‍ജന്‍റ്റീന
ബുധനാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഹെവിവെയ്റ്റ് പോരാട്ടത്തിൽ അർജന്റീന 3-0ന് ഇറ്റലിയെ മറികടന്ന് കോണ്‍മിബോള്‍ യുവേഫ ഫൈനൽസിമ സ്വന്തമാക്കി.ഇംഗ്ലണ്ടിനെ തോൽപ്പിച്ച് 11 മാസത്തിന് ശേഷം വെംബ്ലിയിൽ തിരിച്ചെത്തിയ ഇറ്റലിക്കെതിരെ ദക്ഷിണ അമേരിക്കൻ ചാമ്പ്യൻമാരായ അര്‍ജന്‍റ്റീന ആദ്യ പകുതിയിലെ ഇരട്ട ഗോളില്‍ തന്നെ വേണ്ട മറുപടി കൊടുത്തു.
ലൗട്ടാരോ മാർട്ടിനെസും ഏഞ്ചൽ ഡി മരിയയും ആണ് ആദ്യ പകുതിയില്‍ അര്‍ജന്‍റ്റീനക്ക് വേണ്ടി സ്കോര്‍ പട്ടികയില്‍ ഇടം നേടിയത്.രണ്ടു അസിസ്റ്റുകള്‍ നല്‍കി മെസ്സി ക്യാപ്റ്റന്‍റ്റെ ആം ബാന്റിന് യോജിച്ച പ്രകടനം പുറത്തെടുത്തു.90 മിനുട്ടിനുള്ളില്‍ ഒരു നല്ല അവസരം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് ഇറ്റലിക്ക് മേല്‍ അര്‍ജന്‍റ്റീനയുടെ ആധിപത്യം എത്രതോള്ളം ആയിരുന്നു എന്നതിന്റെ തെളിവ് ആണ്.എക്സ്ട്രാ ടൈമില്‍ മെസ്സിയുടെ ഒരു സോളോ റണ്‍ കലാശിച്ചത് ഡിബാലയിലൂടെ അര്‍ജന്‍റ്റീനയുടെ മൂന്നാം ഗോളില്‍ ആയിരുന്നു.ഇതോടെ പതിനൊന്നു മാസത്തിനുള്ളില്‍ മെസ്സിയുടെ കീഴില്‍ അര്‍ജന്‍റ്റീന രണ്ടാം രാജ്യാന്തര ട്രോഫി നേടി.