റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് ജയിക്കാൻ 174 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് 174 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസ് നേടിയത്.
ആദ്യ വിക്കറ്റിൽ നായകൻ ഫാഫ് ഡുപ്ലെസിസും വിരാട് കോലിയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരു ചേർന്ന് 7.2 ഓവറിൽ 62 റൺസ് ചേർത്താണ് മടങ്ങിയത്. 22 പന്തിൽ 38 റൺസെടുത്ത ഡുപ്ലെസിയെ പുറത്താക്കി മൊയീൻ അലിയാണ് ചെന്നൈക്ക് ബ്രേക്ക് ത്രൂ നൽകിയത്.
പിന്നാലെ രണ്ടോവറിനുള്ളിൽ ഗ്ലെൻ മാക്‌സ്‌വെല്ലും (3), കോലിയും (30) കൂടാരം കയറിയതോടെ ആർസിബിയുടെ നിര പരുങ്ങലിലായി. എന്നാൽ മഹിപാൽ ലോംറോറിന്റെ വെടിക്കെട്ട് ബാറ്റിംഗ് സ്കോറിംഗിന്റെ വേഗത കൂട്ടി. 15 പന്തിൽ 21 റൺസെടുത്ത രജത് പാഠീദാർ ഒപ്പം നിന്നതോടെ ടീം ഭേദപ്പെട്ട നിലയിലേക്ക് നീങ്ങി. 27 പന്തിൽ 42 റൺസെടുത്ത മഹിപാൽ പുറത്തായങ്കിലും ദിനേശ് കാർത്തിക്കിന്റെ (26) അവാന ഓവറുകളിലെ വെടിക്കെട്ട് ആർസിബിയെ ഭേദപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു.
ചെന്നൈ സൂപ്പർ കിങ്സിനായി മഹേഷ് തീക്ഷണ മൂന്നു വിക്കറ്റ് നേടിയപ്പോൾ മൊയീൻ അലി രണ്ടും ഡ്വെയ്ൻ പ്രിട്ടോറിയസ് ഒരു വിക്കറ്റും നേടി തിളങ്ങി.