ചെല്‍സിക്ക് ആഴ്സണല്‍ ഷോക്ക്
ബുധനാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ലണ്ടൻ ഡെർബിയിൽ ചെൽസിയെ 4-2 ന് തോൽപ്പിച്ചതിന് എഡ്ഡി എൻകെറ്റിയയുടെ ഇരട്ട ഗോളുകൾ ആഴ്സണലിനെ ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിനായുള്ള പോരാട്ടത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.ആദ്യ പകുതിയിൽ രണ്ട് തവണ ആഴ്സണൽ ലീഡ് ചെയ്തപ്പോള്‍ ഇരു തവണയും ചെല്‍സി പുറകില്‍ നിന്ന് സമനില നേടി.
എന്നാല്‍ രണ്ടാം പകുതിയില്‍ ആഴ്സണലിന്റെ രണ്ടു ഗോള്‍ക്ക് മറുപടി നല്‍കാന്‍ ചെല്‍സിക്ക് ആയില്ല.എഡ്ഡി എൻകെറ്റിയ നേടിയ പതിമൂന്നാം മിനുട്ടില്‍ നേടിയ ഗോളാണ് മത്സരത്തിലെ ആദ്യ ഗോള്‍.ആദ്യ പകുതിയില്‍ പിന്നീട് ടിമോ വേര്‍നര്‍,സീസര്‍ അസ്പ്ലികുയട്ട,എമിലി സ്മിത്ത് റോവേ എന്നിവര്‍ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ എഡ്ഡി എൻകെറ്റിയ രണ്ടാം ഗോളും യുവ താരം ബുക്കായോ സാക്ക പെനാല്‍ട്ടിയിലൂടെ ആഴ്സണലിന് വേണ്ടി നാലാം ഗോളും തികച്ചു.