ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നവജാത ശിശു മരിച്ചു
ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും തങ്ങളുടെ നവജാത മകൻ മരിച്ചതായി തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ദമ്പതികൾ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി റൊണാൾഡോ വെളിപ്പെടുത്തിയിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ,റൊണാള്‍ഡോ ഇരട്ടകളില്‍ പെൺകുഞ്ഞിന്റെ ജനനം സ്ഥിരീകരിച്ചു.
“ഞങ്ങളുടെ കുഞ്ഞ് മരിച്ചുവെന്നത് അഗാധമായ ദുഃഖത്തോടെയാണ് അറിയിക്കുന്നത്.ഏതൊരു മാതാപിതാക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണിത്.”ഞങ്ങളുടെ പെൺകുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള കരുത്ത് നൽകുന്നത്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും എല്ലാ വിദഗ്ദ്ധ പരിചരണത്തിനും പിന്തുണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു” റൊണാൾഡോയും ജോര്‍ജീന റോഡ്രിഗസും സംയുക്തമായി ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു.റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ കാലത്ത് കണ്ടുമുട്ടിയ ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്, അതേസമയം റൊണാൾഡോയ്ക്ക് മറ്റ് മൂന്ന് കുട്ടികളുണ്ട്.താരത്തിന് പിന്തുണ കൊണ്ട് യുണൈറ്റഡും,റയലും നല്‍കിയിട്ടുണ്ട്.