അതല്റ്റിക്കോയുടെ സമ്മര്‍ദം അതിജീവിച്ച് സിറ്റി സെമിയില്‍
ബുധനാഴ്ച വാൻഡ മെട്രോപൊളിറ്റാനോയിൽ അത്‌ലറ്റിക്കോ മാഡ്രിഡുമായി നടന്ന ഗോൾരഹിത സമനിലയ്ക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ രണ്ടാം സീസണിലും ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.ആദ്യ പാദത്തില്‍ കെവിന്‍ ഡി ബ്രൂയ്ന നേടിയ ഗോള്‍ ആണ് മത്സരത്തിന്‍റെ ഗതി തീരുമാനിച്ചത്.
അവസാന മിനിറ്റുകളിലെ സംഘര്‍ഷത്തിനിടെ ഫിലിപ്പെയ്ക്ക് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചതിനെത്തുടർന്ന് 10 പേരായി മാഡ്രിഡ് ചുരുങ്ങിയിരുന്നു.അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സംഘര്‍ഷം തുടരുകയും പിന്നീടു അത് പിടിച്ചു മാറ്റുന്നതിന് പോലീസ് ഇറങ്ങേണ്ടി വന്നു.ആദ്യ പാദത്തിൽ നിന്ന് വ്യത്യസ്തമായി, അത്‌ലറ്റിക്കോ കൂടുതൽ ആക്രമണാത്മകമായി കളിക്കുകയും സിറ്റി പലപ്പോഴും പ്രധിരോധത്തിലേക്ക് ഇറങ്ങുകയും ചെയ്തത് വളരെ വ്യതസ്ഥ കാഴ്ച്ചയായിരുന്നു.മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച അതല്റ്റിക്കോ ക്യാപ്റ്റന്‍ കൊക്കെ സിറ്റി ആയിരുന്നില്ല തങ്ങള്‍ ആണ് വിജയം അര്‍ഹിച്ചിരുന്നത് എന്നും സിറ്റിയുടെ ഫുട്ബോള്‍ തങ്ങള്‍ ആദ്യ പാദത്തില്‍ കാഴ്ച്ചവച്ചപ്പോള്‍ എല്ലാവരും തങ്ങളെ കുറ്റപ്പെടുത്തി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.