ആഴ്സണലിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി
ശനിയാഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ബ്രൈറ്റനെതിരെ ആഴ്‌സണൽ 2-1 ന് ഞെട്ടിക്കുന്ന തോൽവിയിലേക്ക് വഴുതിവീണു.ഓരോ പകുതിയിലും ബ്രൈട്ടന് വേണ്ടി ലിയാൻഡ്രോ ട്രോസാർഡും ഇനോക്ക് മ്വെപ്പുവും ഓരോ ഗോൾ നേടിയപ്പോള്‍ മാർട്ടിൻ ഒഡെഗാർഡ് ഒരു ഗോൾ ആഴ്സണലിന് വേണ്ടി തിരിച്ചടിച്ചെങ്കിലും, മൈക്കൽ അർട്ടെറ്റയുടെ ടീം പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി.
ബ്രൈറ്റൺ അവരുടെ അവസാന മൂന്ന് മത്സരങ്ങളിൽ സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടിരുന്നുവെങ്കിലും ഫെബ്രുവരിക്ക് ശേഷം ആദ്യ എവേ മാച്ച് ജയം നേടാന്‍ അവര്‍ നന്നേ പ്രയത്നിച്ചു.തോല്‍വി നേരിട്ട ആഴ്‌സണൽ അഞ്ചാം സ്ഥാനത്ത് തുടരും.പരിക്കുകൾ കാരണം മൈക്കൽ അർട്ടെറ്റ ആഴ്‌സണൽ സ്റ്റാർട്ടിംഗ് ലൈനപ്പില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതന്‍ ആയി.മിഡ്ഫീൽഡർ ഗ്രാനിറ്റ് ഷാക്ക ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ ആണ് കളിച്ചത്.സമ്മര്‍ദം ഏറുമ്പോള്‍ രണ്ടാം പകുതിയില്‍ തിരിച്ചു വരാനുള്ള കഴിവിന്‍റെ അഭാവം ആണ് ആഴ്സണലിന്റെ തോല്‍വിയുടെ കാരണം എന്ന് മാനേജര്‍ ആര്‍റ്റെറ്റ മത്സരശേഷം പറഞ്ഞു.