മിഡിൽസ്‌ബ്രോയേ മറികടന്ന് ചെല്‍സി
ശനിയാഴ്ച നടന്ന എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ മിഡിൽസ്‌ബ്രോയ്‌ക്കെതിരെ ചെൽസി 2-0 ന് വിജയിച്ചു കൊണ്ട് ചാമ്പ്യൻഷിപ്പ് ടീമിന്‍റെ ശ്രദ്ധേയമായ എഫ് എ കപ്പ് മുന്നേറ്റത്തിനു ഒരന്ത്യം കൊണ്ടുവന്നു.മിഡിൽസ്‌ബ്രോ നാലാം റൗണ്ടിൽ പെനാൽറ്റിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി, അഞ്ചാം റൗണ്ടിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനെയും തോല്‍പ്പിച്ചാണ് ചെല്‍സിക്ക് നേരെ അവര്‍ വന്നത്.
റൊമേലു ലുക്കാക്കു 15 മിനിറ്റിനുള്ളിൽ ഗോള്‍ നേടി ചെൽസിയെ നേരത്തെ തന്നെ ലീഡിലേക്ക് നയിച്ചു.31 ആം മിനുട്ടില്‍ തന്നെ ഹക്കിം സിയെച്ച് 18 യാർഡ് ബോക്‌സിന്റെ അരികിൽ നിന്ന് മികച്ച ഫിനിഷിലൂടെ അവരുടെ നേട്ടം ഇരട്ടിയാക്കി.റിവർസൈഡ് സ്റ്റേഡിയത്തിനുള്ളിൽ മിഡിൽസ്ബ്രോയ്ക്ക് ശക്തമായ പിന്തുണ നൽകിയിരുന്നുവെങ്കിലും മത്സരത്തില്‍ ചെല്‍സിയുടെ ആധിപത്യത്തെ തകര്‍ക്കാന്‍ അവര്‍ക്ക് അത് പോരായിരുന്നു.