” അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയേ കളിക്കാന്‍ ഇറക്കിയത് തെറ്റ് “
ചൊവ്വാഴ്ച യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ശ്രദ്ധ പ്രീമിയർ ലീഗിലേക്ക് തിരിക്കും. ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്ക് ഇപ്പോൾ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങൾ നേടാനുള്ള തീവ്രശ്രമത്തിലാണ്.
അതേസമയം, അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരം ക്രിസ്റ്റ്യാനോ റൊണാൾഡോ യേ ആദ്യ ഇലവനില്‍ ഇറക്കാന്‍ പാടില്ലായിരുന്നുവെന്ന് ട്രെവർ സിൻക്ലെയർ പറഞ്ഞു.”മൂന്നു ദിവസം മുന്‍പ് ആണ് അദ്ദേഹം ഹാട്രിക്ക് നേടിയത്.അതെ താരത്തിനെ പിന്നെയും ഇറക്കുന്നു,അതും മൂന്നു ദിവസത്തിന് ശേഷം.അദ്ദേഹത്തിന്റെ പ്രായം 37 ആണ്.മൂന്ന് ദിവസത്തിന് ശേഷം അയാൾക്ക് ഒരിക്കലും അത്തരത്തിലുള്ള പ്രകടനം വീണ്ടും ആവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു.അതിനാല്‍ അദ്ദേഹത്തിന്റെ പ്രകടനം എന്നെ തീരെ അത്ഭുതപ്പെടുത്തിയില്ല.”സിൻക്ലെയർ പറഞ്ഞു