എൽ ക്ലാസിക്കോ ജയിച്ച ബാഴ്‌സലോണ ഫെമേനി ആറ് മത്സരങ്ങൾ ബാക്കിനിൽക്കെ സ്‌പെയിനിന്റെ ചാമ്പ്യന്മാരായി.
എസ്റ്റാഡി ജോഹാൻ ക്രൈഫിൽ ഞായറാഴ്ച റയൽ മാഡ്രിഡിനെ 5-0ന് തോൽപ്പിച്ച് ബാഴ്‌സലോണ ഫെമേനി തുടർച്ചയായ മൂന്നാം വർഷവും പ്രിമേര ഡിവിഷന്‍ ചാമ്പ്യന്മാരായി.പരിക്ക് കാരണം ആതിഥേയരായ മരിയണ കാൽഡെൻറി, അസിസാറ്റ് ഒഷോല, ലീക്ക് മാർട്ടെൻസ്, ഐറിൻ പരേഡെസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇല്ലായിരുന്നു എങ്കിലും ടീം റയലിനെ നിസാരമായി മറികടന്നു.
അലക്സിയ പുട്ടെല്ലാസ്(രണ്ട് ),പട്രീഷ്യ ഗുജാരോ,ജെനിഫര്‍ ഹെര്‍മോസോ,ബബറ്റ് പീറ്റര്‍ (ഓണ്‍ ഗോള്‍ ) എന്നിവര്‍ ആണ് സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയത്.ഈ സീസണിൽ 24 ലീഗ് മത്സരങ്ങളും ജയിക്കുകയും 136 ഗോളുകൾ നേടുകയും ആറ് ഗോളുകൾ മാത്രം വഴങ്ങുകയും ചെയ്ത ബാഴ്സ ടീമിന് മറ്റൊരു പൊന്‍ തൂവല്‍ ആണ് ഈ നേട്ടം.കോപ്പ ഡി ലാ റീനയുടെ ക്വാർട്ടർ ഫൈനലിൽ ബാഴ്‌സ ഫെമേനി അടുത്തതായി റയൽ സോസിഡാഡുമായി കളിക്കും, തുടർന്ന് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ വീണ്ടും റയൽ മാഡ്രിഡിനെ നേരിടും.