കൊമനെ നോട്ടമിട്ട് ഇംഗ്ലീഷ് ടീമുകള്‍
ബയേൺ ഫോർവേഡിന്റെ നില അനിശ്ചിതത്വത്തില്‍ ആകുന്നു.ലിവർപൂളും ചെൽസിയും കിംഗ്‌ൽസി കോമനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്ന് മിറർ റിപ്പോർട്ട് ചെയതു.2023 വരെ കോമന് ബയേണുമായി ഒരു കരാറുണ്ടായിരുന്നു, എന്നാൽ തന്‍റെ കരിയറിന് വേണ്ടി മറ്റ് മികച്ച ക്ലാബുകളില്‍ നിന്ന് നല്ല അവസരങ്ങള്‍ വന്നാല്‍ പോകും എന്ന് കോമാന്‍ ഇതിനു മുന്നേ പറഞ്ഞിട്ടുണ്ടായിരുന്നു.
കാർഡിയാക് അറിത്മിയ മൂലം താരം ഇപ്പോള്‍ കളിക്കാന്‍ ഇറങ്ങാറില്ല.അസുഖം മൂലം ശ്വാസതടസ്സം നേരിടാൻ കാരണമായി.ബയേണില്‍ താരത്തിന് പകരമായി മറ്റ് യുവ താരങ്ങള്‍ ഉള്ളത് അദ്ദേഹത്തിന്റെ ആദ്യ ഇലവനില്‍ ഇടം നേടാനുള്ള സാധ്യതകള്‍ കുറച്ചു.അടുത്തൊന്നും വലിയ സൈനിംഗ് നടത്താത്ത ലിവര്‍പൂള്‍ അടുത്ത സമ്മറില്‍ തങ്ങള്‍ ശേഖരിച്ച എല്ലാ പണവും ഉപയോഗിച്ച് താരത്തിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ വലുതാണ്.