മിശിഹാ അവതരിച്ച പുലരിയിൽ അർജൻ്റീന സെമിയിൽ
മെസി ഇല്ലെങ്കിൽ അർജൻ്റീന ഇല്ല എന്നത് സത്യം ആണെന്ന് മെസി വീണ്ടും വീണ്ടും തെളിയിക്കുന്നു. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റ്റ്റും ആയി കളിയിലെ താരമായാണ് മെസിയുടെ കുതിപ്പ്.
കളിയുടെ തുടക്കം ഒരു ഒഴുക്കൻ മട്ടിൽ ആണ് തുടങ്ങിയതെങ്കിലും കളിയുടെ നാൽപതാം മിനിറ്റിൽ മെസി , ഡീ പോൾ എന്നിവരുടെ മുന്നേറ്റത്തിൽ ഡീ പോളിലുടെ അർജൻ്റീന മത്സരത്തിൽ തങ്ങളുടെ വരവറിയിച്ചു.
ഒരു ഗോൾ ലീഡുമായി തുടങ്ങിയ രണ്ടാം പകുതി അതീവ ശ്രദ്ധയോടെയാണ് അർജൻ്റീന മുന്നേറ്റങ്ങൾ അഴിച്ച് വിട്ടത്. കളിയുടെ 84 അം മിനിറ്റിൽ മെസിയുടെ സുന്ദരമായ പാസിൽ മാർട്ടിനെസ് ആണ് ഗോൾ നേടിയത്.
കളിയുടെ 92 അം മിനിറ്റിൽ ഡി മരിയെ ഫൗൾ ചെയ്തതിന് ഇക്വഡോർ താരം ഹിൻക്യാപി റെഡ് കാർഡ് കണ്ട് പുറത്ത് പോവുകയും അതെ തുടർന്ന് കിട്ടിയ ഫ്രീ കിക്ക് സുന്ദരമായി മെസി വലയിൽ എത്തിച്ച് വിജയം ഉറപ്പിക്കുകയും ചെയ്ത് രാജകീയമായാണ് അർജൻ്റീനയുടെ സെമി പ്രവേശനം. കൊളംബിയ ആണ് സെമിയിൽ അർജൻ്റീനയുടെ എതിരാളികൾ.