29 വർഷങ്ങൾക്ക് ശേഷം ഡെന്മാർക്ക് സെമിയിൽ
അത്യധികം വീറും വാശിയും നില നിന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന് ഡെൻമാർക്ക് സെമിയിൽ. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേ പോലെ ഒരേ പോലെ തിളങ്ങാനായത് ഡെൻമാർക്കിൻ്റെ വിജയത്തിന് മാറ്റ് കൂട്ടുന്നു.
1992 ലെ കിരീട ധരണത്തിന് ശേഷം ആദ്യമായാണ് ഡെന്മാർക്ക് സെമിയിൽ പ്രവേശിക്കുന്നത്. 29 വർഷങ്ങളുടെ കാത്തിരിപ്പിൻ്റെ കുതിപ്പാണ് ഇ യുറോയിൽ കാണുന്നത്.
മത്സരത്തിൽ തങ്ങൾക്ക് അനുകൂലമായി അഞ്ചാം മിനിറ്റിൽ തന്നെ ലഭിച്ച ആദ്യ കോർണർ തന്നെ ലക്ഷ്യത്തിൽ എത്തിച്ച് ചെക്കിനെ ഞെട്ടിച്ചാണ് ഡെൻമാർക്കിൻ്റെ തുടക്കം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിക്കുന്ന പ്രകടനം കാഴ്ച വെച്ചെങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ചെക്ക് ആണ്.
ചെക്കിൻ്റെ ആത്മവിശ്വാസം തല്ലി തകർത്ത് കൊണ്ട് 42 അം മിനിറ്റിൽ ഡെൻമാർക്ക് വീണ്ടും ഗോൾ നേടുന്നത്. കൽസ്പർ ഡോൾബർഗ് ആണ് സ്കോർ ചെയ്തത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ചെക്ക് 49 അം മിനിറ്റിൽ ഗോൾ നേടി കളിയിലേക്ക് തിരിച്ച് വരാൻ തുടങ്ങി. പിന്നിട് കളിയിലുടനീളം സമനിലയ്ക്കയി പൊരുതിയെങ്കിലും ചെക്കിൻെറ ശ്രമം ഫലം കണ്ടില്ല.