സർവാതിപത്യതോടെ ഇംഗ്ലണ്ട് സെമിയിൽ
യൂറോ കപ്പിലെ അവസാന ക്വാർട്ടർ ഫൈനലിൽ ഉക്രൈനെതിരെ ഇംഗ്ലണ്ടിന് എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം. ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ രണ്ടും, മഗെയർ, ഹേണ്ടെർസൺ എന്നിവർ യഥാ ക്രമം ഗോളുകൾ നേടിയത്.
കളിയുടെ എല്ലാ മേഖലയിലും സർവ്വ ആദിപത്യം പുലർത്തിയാണ് ഇംഗ്ലണ്ടിൻ്റെ വിജയം. മത്സരത്തിൻ്റെ നാലാം മിനിറ്റിൽ തന്നെ ഉക്രൈൻ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി ഹാരി കയ്‌നിലുടെ ഇംഗ്ലണ്ട് ലീഡ് നേടി.
രണ്ടാം പകുതിയുടെ തുടക്കം മുതൽ കളിയുടെ നീയന്ത്രണം ഇംഗ്ലണ്ട് ഏറ്റെടുത്തു. 46,50,63 മിനിറ്റുകളിൽ ഇംഗ്ലണ്ട് ലീഡ് വർധിപ്പിച്ച് കൊണ്ടേ ഇരുന്നു. സെമിയിൽ ഡെന്മാർക്ക് ആണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ.