യുഎഇക്ക് മുന്നില്‍ നാണം കേട്ട് ഇന്ത്യന്‍ ഫൂട്ബോള്‍ ടീം
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ കൈയിൽ നിന്നും ഇന്ത്യയ്ക്ക് 0-6 എന്ന തോൽവി നേരിടേണ്ടി വന്നു – ഗൾഫ് ടീമിനെതിരായ ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും കനത്ത തോൽവി, ഒരു ദശകത്തിനിടെ പുരുഷ സീനിയർ ടീമിന് നേരിട്ട ഏറ്റവും വലിയ തോല്‍വി നേരിടേണ്ടി വന്നത് കുവൈത്തിനോട് ആയിരുന്നു(9 – 1 , 2010).
നാല് ദിവസങ്ങൾക്ക് മുമ്പ് ഒമാനിനെതിരെ 1-1 സമനിലയിൽ പിരിഞ്ഞ ടീമിൽ ഇഗോർ സ്റ്റിമാക് എട്ട് മാറ്റങ്ങൾ വരുത്തി.ഗുർപ്രീത് സിംഗ് (ഇന്നത്തെ ക്യാപ്റ്റൻ), ആദിൽ ഖാൻ, അനിരുദ്ധ് ഥാപ്പ, ലാലിയാൻസുവാല ചാങ്‌ടെ, അപുയ, പ്രീതം കോട്ടാൽ, ലിസ്റ്റൺ കൊളാക്കോ, മഷൂർ ഷെരീഫ് എന്നിവര്‍ ആരംഭ ഇലവനില്‍ ഇടം നേടി.12, 32, 60 മിനിറ്റുകളിൽ ഗോള്‍ നേടി കൊണ്ട് ഹാട്രിക്ക് കരസ്ഥമാക്കി സ്‌ട്രൈക്കർ അഹ്മദ് മഖ്ബൂത്ത്,ഖലീല്‍ ഇബ്രാഹിം,ഡേ ലിമ സെബാസ്റ്റിയന്‍ ടഗ്ളിയാബൂ എന്നിവര്‍ ആണ് യുഎഈ വേണ്ടി ഗോള്‍ നേടിയത്.