പൊരുതി നേടിയ വിജയവുമായി ആഴ്സണല്‍
മാർട്ടിൻ ഒഡെഗാർഡിന്റെ ഗോളും അലക്സാണ്ടർ ലകാസെറ്റ് പെനാൽറ്റിയും ഞായറാഴ്ച എമിറേറ്റ്സിൽ നടന്ന വടക്കൻ ലണ്ടൻ ഡെർബിയിൽ 10 പേരടങ്ങുന്ന ടോട്ടൻഹാമിനെ 2-1 ന് പരാജയപ്പെടുത്താൻ ആഴ്സണലിനെ സഹായിച്ചു.പരിക്കേറ്റ സോൺ ഹ്യൂങ്-മിനു പകരം 19 മിനിറ്റിനുശേഷം പകരക്കാരനായി ഇറങ്ങിയ സ്പർസ് പകരക്കാരനായ എറിക് ലമേല മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ നായക പരിവേഷത്തില്‍ നിന്നും രണ്ടാം പകുതിയില്‍ വില്ലനിലേക്ക് മാറി.76ആം മിനുട്ടില്‍ താരം റെഡ് കാര്‍ഡ് നേടിയത് ടോട്ടന്‍ഹാമിന് ഒരു തിരിച്ചുവരവ് നടത്താന്‍ തടസമായി.
33 ആം മിനുട്ടിലെ ഗോള്‍ നേടി ലമേല ടോട്ടന്‍ഹാമിന് ലീഡ് നേടി കൊടുത്തു.എന്നാല്‍ ആദ്യ പകുതി തീരാന്‍ ഇരിക്കെ ആദ്യ പ്രീമിയര്‍ ലീഗ് ഗോള്‍ നേടി കൊണ്ട് മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ് ആഴ്സണലിന് സമനില നേടി കൊടുത്തു.പിന്നീട് ലകസാട്ടെക്ക് 64 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി വളരെ വിലപ്പെട്ട മൂന്നു പോയിന്‍റ് ആഴ്സണലിന് ലഭിക്കുകയും ചെയ്തു.