രഞ്ജി ട്രോഫി: കേരളം വിജയ പ്രതീക്ഷയിൽ
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കെതിരെ കേരളത്തിന് ജയാ പ്രതീക്ഷ. ഡൽഹിയെ ഒന്നാം ഇന്നിങ്ങ്സിൽ 142 പുറത്താക്കിയ കേരളം ഡൽഹിയെ രണ്ടാം ഇന്നിങ്സിന് അയച്ചു. രണ്ടാം ഇന്നിങ്ങ്സിൾ ഡൽഹിക്ക് ഒരു വിക്കറ്റ് നഷ്ടമായി. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഡൽഹി 142/ 1 എന്ന നിലയിലാണ്. ഡൽഹി 241 റൺസ് പുറകിലാണ് ഇപ്പോഴും. കേരളത്തിൻറെ കൂറ്റൻ സ്‌കോർ പിന്തുടർന്ന ഡൽഹിക്ക് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. ജലജ് സക്സേനയുടെ ബൗളിങ്ങിന് മുന്നിൽ ഡൽഹി തകർന്നടിയുകയായിരുന്നു. 63 റണ്‍സ് വഴങ്ങി 6 വിക്കറ്റ് ആണ് ജലജ് സക്സേന നേടിയത്.
23/2 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച ഡൽഹിക്ക് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമാകാൻതുടങ്ങി. 25 റൺസ് നേടിയ തേജസും, നവദീപും ആണ് ഡൽഹിയുടെ ടോപ് സ്‌കോറർ. 142 റൺസിന് പുറത്താക്കിയതോടെ ഡൽഹിക്കെതിരെ കേരളം 383 റണ്‍സിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഡൽഹി നല്ല പ്രകടനമാണ് നടത്തുന്നത് 87 റണ്‍സെടുത്ത ഓപ്പണര്‍ അനൂജ് റാവത്തിന്റെ വിക്കറ്റ് ആണ് അവർക്ക് നഷ്ടപെട്ടത്. കുണാലും(51), ധ്രുവും(2) ആണ് ക്രീസിൽ.