മൂന്നാം ടി20യിൽ ഇന്ത്യക്ക് തകര്പ്പന് ജയം: പരമ്പര ഇന്ത്യക്ക്
മുംബൈ: രണ്ടാം ടി20 മത്സരത്തിലെ തോൽവിക്ക് ഇന്ത്യ പകരം വീട്ടി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റസ്മാൻമാർ തകർപ്പൻ പ്രകടനം നടത്തി വിജയം കൈക്കലാക്കി. ഇന്ത്യ ഉയർത്തിയ 241 റൺസ് പിന്തുടർന്ന വിൻഡീസിൻറെ ഇന്നിങ്ങ്‌സ് 173/8 എന്ന നിലയിൽ അവസാനിച്ചു. വിന്‍ഡീസിനെ 67 റണ്‍സിനാണ് ഇന്ത്യ തോൽപ്പിച്ചത്. കെ എൽ രാഹു(91),രോഹിത് ശർമ്മ(71), കൊഹ്‌ലി(70) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ ആണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യം മുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ രോഹിതും, രാഹുലും ചേർന്ന് 135 റൺസ് ആണ് നേടിയത്. അതിന് ശേഷം എത്തിയ പന്ത് റൺസ് ഒന്നും എടുക്കാതെ പുറത്തായി. പിന്നീടെത്തിയ കോഹിലി രാഹുലുമായി ചേർന്ന് തകർപ്പൻ ബാറ്റിങ് ആണ് നടത്തിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 95 റൺസ് ആണ് നേടിയത്. കോഹിലി പുറത്താകാതെ 70 റൺസ് നേടി. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് ആദ്യ മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. പിന്നീട് ഷെമ്രോണ്‍ ഹെറ്റ്‌മെയറും(41) ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡും(68) നടത്തിയ ബാറ്റിങ്ങിൽ ആണ് വിൻഡീസ് കരകയറിയത്. ഇവർ രണ്ട് പേരും മാത്രമാണ് വിൻഡീസ് നിരയിൽ കളിച്ചത്. ചാഹർ, ഭുവനേശ്വർ കുമാർ, ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ജയത്തോടെ ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി.