ആദിൽ ഖാൻറെ മികവിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് സമനിലയിൽ
ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഇന്ത്യയുടെ മൂന്നാം മൽസരത്തിൽ ആദിൽ ഖാൻറെ മികവിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ സമനില പിടിച്ചു. തോൽക്കുക്കുമെന്ന് തോന്നിയ മത്സരത്തിലാണ് ഇന്ത്യ ആദിലിൻറെ ഗോളിൽ സമനില നേടിയത്. വളരെയധികം സമ്മർദ്ദത്തിലാണ് ഇന്ത്യ കളിച്ചത്. ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ബംഗ്ലാദേശ് താരം ഉദ്ദീന്‍ ആണ് ആദ്യ ഗോൾ നേടിയത്. ഇന്ത്യൻ ഗോളിയുടെ പിഴവിൽ ആണ് ആദ്യ ഗോൾ പിറന്നത്. ബംഗ്ലാദേശ് ആദ്യ ഗോൾ നേടിയത് ഇന്ത്യ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്.
ആദ്യ 45 മിനിറ്റ് ഇന്ത്യ വളരെ മോശം പ്രകടനമാണ് നടത്തിയത്. മോശം ഡിഫൻസും, കൃത്യതയില്ലാത്ത പാസ്സുകളുമായി ആദ്യ പകുതി ഇന്ത്യ വളരെ അലസമായിട്ടാണ് കളിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ഇന്ത്യ ബംഗ്ലാദേശിനെ അനങ്ങാൻ സമ്മതിച്ചില്ല. എന്നാൽ ഇന്ത്യക്ക് മത്സരത്തിൻറെ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. മൽസരത്തിൽ മലയാളി താരം അനസ് ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ കോര്‍ണറില്‍ ഹെഡ് ചെയ്താണ് ആദിൽ ഖാൻ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ ഇന്ത്യക്ക് ഒരു കാളി പോലും ഇതുവരെ ജയിക്കാനായിട്ടില്ല.