ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോൽവി
നോര്‍വിച്ച്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മൽസരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നോര്‍വിച്ച് സിറ്റി തോൽപ്പിച്ചു. അട്ടിമറി വിജയമാണ് ഇന്നലെ നോര്‍വിച്ച് സിറ്റി നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നോര്‍വിച്ച് സിറ്റിയുടെ വിജയം. ഈ സീസണിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ തോൽവിയാണിത്. മത്സരത്തിൽ ആധിപത്യം മാഞ്ചസ്റ്ററിനായിരുന്നു എന്നാൽ ആദ്യ ഗോൾ നേടിയത് നോര്‍വിച്ച് സിറ്റിയാണ്. നൊർവിച്ച് സിറ്റിയുടെ കെന്നി മക്‌ലീന്‍ ആണ് ആദ്യ ഗോൾ നേടിയത്. 18-ാം മിനിറ്റില്‍ ആയിരുന്നു ആദ്യ ഗോൾ. പത്ത് മിനിറ്റിന് ശേഷം നോർവിച്ച് രണ്ടാം ഗോൾ നേടി ലീഡ് വീണ്ടും ഉയർത്തി. ഇത്തവണ ഗോൾ നേടിയത് ടോഡ് കാന്റ്‌വെല്ലി ആണ്. രണ്ട് ഗോളുകൾ നേടി ലീഡ് നേടിയതോടെ മാഞ്ചസ്റ്റർ സമ്മർദ്ദത്തിലായി. എന്നാൽ 45-ാം മിനിറ്റില്‍ സെർജിയോയിലൂടെ മാഞ്ചസ്റ്റർ ഗോൾ നേടി. ഒന്നാംപകുതി 2-1 എന്ന സ്‌കോറിൽ അവസാനിച്ചു.
രണ്ടാം പകുതി തുടങ്ങി അഞ്ചാമിനിറ്റിൽ നോര്‍വിച്ച് സിറ്റി മൂന്നാം ഗോൾ നേടി. ടീമു പുക്കി ആയിരുന്നു മൂന്നാം ഗോൾ നേടിയത്. പിന്നീട് രണ്ട് ഗോളുകൾ നേടാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു മാഞ്ചസ്റ്റർ. എന്നാൽ ഗോൾ നേടാൻ അവർ പല ശ്രമങ്ങളും നടത്തി. അവസാനം എമ്പത്തിയെട്ടാം മിനിറ്റിൽ റോഡ്രിഗോ മാഞ്ചസ്റ്ററിന് വേണ്ടി രണ്ടാം ഗോൾ നേടി. ജയത്തോടെ നോര്‍വിച്ച് പന്ത്രണ്ടാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റർ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളിൽ മൂന്ന് ജയവും, ഒരു തോൽവിയും , ഒരു സമനിലയുമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഉള്ളത്.