യു എസ് ഓപ്പണിൽ അട്ടിമറി: ഗ്രിഗര്‍ ദിമിത്രോവ് ഫെഡററിനെ തോൽപ്പിച്ചു
ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ചൊവ്വാഴ്ച രാത്രി ക്വാർട്ടർ ഫൈനലിൽ ഗ്രിഗർ ദിമിത്രോവ് റോജർ ഫെഡററെ പരാജയപ്പെടുത്തി. അട്ടിമറി വിജയമാണ് ദിമിത്രോവ് നേടിയത്. തകർപ്പൻ മൽസരമാണ് ഇന്നലെ നടന്നത്. അഞ്ച് സെറ്റ് നീണ്ട് നിന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ദിമിത്രോവ് ഫെഡററിനെ തോൽപ്പിച്ചത്.
ആദ്യ സെറ്റ് ഫെഡറർ ആണ് ജയിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഗ്രിഗര്‍ 6-4ന് തോൽപ്പിച്ചു. എന്നാൽ മൂന്നാം സെറ്റ് വീണ്ടും തിരിച്ചു പിടിച്ച് ഫെഡറർ ലീഡ് നേടി. എന്നാൽ നാലാം സെറ്റിൽ വീടിനു ഗ്രിഗർ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. നടുവിന് പരിക്കേറ്റതിനെത്തുടർന്ന് ഫെഡററിന് അവസാന സെറ്റിൽ ചികിത്സ നേടേണ്ടി വന്നു. എന്നാൽ അവസാന സെറ്റിൽ 6-2 എന്ന സ്കോറിന് ഫെഡററെ ഗ്രിഗർ തോൽപ്പിച്ചു. ഞായറാഴ്ച നടക്കുന്ന സെമി ഫൈനലിൽ റഷ്യൻ താരം മെദ്വദേവിനെ ഗ്രിഗർ നേരിടും.
സ്‌കോര്‍ 6-3, 4-6, 6-3, 4-6, 2-6