ജപ്പാന്‍ ഓപ്പണിൽ നിന്ന് സായ് പ്രണീത് പുറത്ത്
ടോക്കിയോ : ജപ്പാന്‍ ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ പുരുഷ സിംഗിൾസിൽ നിന്ന് സായ് പ്രണീത് പുറത്ത്. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ജപ്പാന്റെ കെന്റോ മൊമൊട്ടയോടാണ് സായ് തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണീതിനെ ലോക ഒന്നാം നമ്ബര്‍ താരമായ കെന്റോ തോൽപ്പിച്ചത്. ജപ്പാൻ ഓപ്പണിൽ മികച്ച പ്രകടനം നടത്തിയ പ്രണീതിന്റെ പ്രയാണം സെമിയിൽ അവസാനിച്ചു.
നിലവിലെ ചാമ്പ്യൻ ആയ കെന്റോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം സെറ്റിൽ പ്രണീത് പൊരുതിയെങ്കിലും ജയം നേടാൻ ആയില്ല. ഒരു സമയത്ത് പ്രണീത് മൂന്ന് പോയിന്റ് ലീഡ് നേടിയിരുന്നു. ഇന്തോനേഷ്യയുടെ ടോമി സുഗ്യാര്‍തോയെ തോൽപ്പിച്ചാണ് സായ് സെമിയിൽ എത്തിയത്. ടോക്കിയോയിൽ സായ് പ്രനീത് പുറത്തുപോയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. നേരത്തെ വെള്ളിയാഴ്ച പിവി സിന്ധു അകാനെ യമഗുച്ചിയോട് തോറ്റിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഇന്തോനേഷ്യ ഓപ്പണിന്റെ ഫൈനലിൽ യമഗുച്ചിയോട് പരാജയപ്പെട്ട സിന്ധു, ജപ്പാൻ ഓപ്പണിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ജപ്പാനീസ് താരം പരാജയപ്പെടുത്തിയത്.
സ്‌കോർ: 18 – 21, 12 – 21