ഇൻറർനാഷണൽ ചാമ്പ്യൻസ് കപ്പ് : യുണൈറ്റഡിന് വിജയ തുടർച്ച
എയ്ഞ്ചൽ തോമസിൻറെ എൺപതാം മിനിറ്റ് ഗോളിൽ മഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം ഹോട്സ്പറിനെ 2 1 ന് പരാജയപ്പെടുത്തി. യുണൈറ്റഡിന്റെ തുടർച്ചയായ നാലാം വിജയമാണിത്. വിജയത്തോടെ ഈ സീസണിൽ തങ്ങൾ എഴുതിത്തള്ളാൻ ആകാത്ത ശക്തിയാണെന്ന് യുണൈറ്റഡ് ഒരിക്കൽ കൂടി തെളിയിച്ചു.
21 മിനിറ്റിൽ ആൻറണി മാർഷിയാൽ ആണ് യുണൈറ്റഡിന് ആയി ഗോളടി തുടങ്ങിവച്ചത്. ആദ്യ മിനിറ്റുകളിൽ മാർഷ്യലിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചു വന്നിരുന്നു. അതിനു പകരം വീട്ടും വിധമായിരുന്നു ആ ഗോൾ. എന്നാൽ 65ആം മിനിറ്റിൽ ലൂക്കാസ് മോറയിലൂടെ ടോട്ടൻഹാം മറുപടി ഗോൾ നേടി. മോറയുടെ ഷോട്ട് ലുക്ക് ഷോയുടെ ദേഹത്ത് തട്ടി പോസ്റ്റിലോട്ട് പോകുമ്പോൾ നോക്കി നിൽക്കാനേ ഗോളി സെർജിയോ റൊമേറോക്ക് കഴിഞ്ഞുള്ളൂ. എന്നാൽ കളി തീരാൻ പത്ത് മിനിറ്റ് ശേഷിക്കേ യുവാൻ മാറ്റയും എയ്ഞ്ചൽ ഗോമസും നടത്തിയ ഒരു മുന്നേറ്റം യുണൈറ്റഡ് വിജയ് ഗോളി കലാശിച്ചു.
വിജയിച്ചുവെങ്കിലും യുണൈറ്റഡ് പ്രതിരോധ നിരക്ക് തലവേദന ആയി എറിക് ബെയിലി വീണ്ടും പരിക്കുപറ്റി പുറത്തായി. 2016ൽ യുണൈറ്റഡിൽ വന്നതിനുശേഷം ബെയിലിയുടെ കരിയറിൽ നല്ലൊരു പങ്കും കളിച്ച് തീർത്തത് ആശുപത്രി കിടക്കയിൽ ആയിരുന്നു. ബെയിലിയുടെ പരിക്ക് മറ്റൊരു സെൻട്രൽ ഡിഫൻഡറെ കൂടി ഈ ട്രാൻസ്ഫർ മാർക്കറ്റിൽ വാങ്ങുവാൻ സോൾസ്ജറെ പ്രേരിപ്പിക്കുന്നു.