കോപ്പ അമേരിക്ക: ബ്രസീലിന് ഒൻപതാം കിരീടം
ബ്രസീൽ : ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക മത്സരത്തിൽ ബ്രസീലിന് കിരീടം. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ബ്രസീൽ പെറുവിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പെറുവിനെ ബ്രസീൽ പരാജയപ്പെടുത്തിയത്. 15,48,90 എന്നീ മിനിറ്റുകളിലാണ് ബ്രസീൽ ഗോൾ നേടിയത്. 12 വർഷങ്ങൾക്ക് ശേഷമാണ് ബ്രസീൽ കുരീടം സ്വന്തമാക്കുന്നത്. 2007-ൽ ആണ് അവർ അവസാനമായി കിരീടം സ്വന്തമാക്കിയത്.
എവർട്ടൻ, ഗബ്രിയേൽ ജെസ്യൂസ്,റിച്ചാർലിസൻ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. മികച്ച പ്രകടനമാണ് ബ്രസീൽ കാഴ്ചവെച്ചത്. പതിനഞ്ചാം മിനിറ്റിൽ ബ്രസീൽ ആണ് ആദ്യ ഗോൾ നേടിയത്. പെറു ഡിഫറൻഡറെ ഡ്രിബ്ൾ ചെയ്ത ശേഷം ജെസ്യൂസ് തൊടുത്ത ക്രോസ് എവർട്ടൻ ഗോളാക്കി മാറ്റി. നാൽപ്പത്തിനാലാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് പെറു ഒരു ഗോൾ നേടിയത്.
ആദ്യ പകുതി അവസാനിക്കറായപ്പോൾ ആണ് ബ്രസീൽ രണ്ടാം ഗോൾ നേടിയത്. ആർതർ നൽകിയ പാസ് ജെസ്യൂസ് ഗോളാക്കി മാറ്റുകയായിരുന്നു. ഒന്നാം പകുതി 2-1 എന്ന നിലയിൽ ലീഡ് ചെയ്ത ബ്രസീൽ രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്തു. പിന്നീട് ജെസ്യൂസ് ചുവപ്പുകാർഡ് കിട്ടി പുറത്തായിട്ടും പത്ത് പേരുമായി മികച്ച രീതിയിൽ കളിച്ച ബ്രസീലിന് തൊണ്ണൂറാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചു. റിച്ചാർലിസൻ അത് കൃത്യമായി ഗോളാക്കി മാറ്റി.