ലോകകപ്പ് ക്രിക്കറ്റ്: അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചിട്ടും പാകിസ്ഥാൻ സെമി കാണാതെ പുറത്ത്
ലോർഡ്‌സ്: ഇന്നലെ നടന്ന മത്സരത്തിൽ ജയിച്ചിട്ടും പാകിസ്ഥാൻ സെമി കാണാതെ പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ അവർ ബംഗ്ലാദേശിനെ 94 റണ്‍സിന് ആണ് തോൽപ്പിച്ചത്. പാക്സിതാണ് ഉയർത്തിയ 315 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് ഇന്നിങ്‌സ് 221-ൽ അവസാനിച്ചു.വൻ മാർജിനിൽ ജയിച്ചെങ്കിലും മാത്രമെ പാകിസ്ഥാന് സെമി ഫൈനലിൽ എത്താൻ പറ്റുക ഒള്ളായിരുന്നു. ഇന്നലെ 315 റൺസ് എടുത്ത പാക്സിതാണ് ബംഗ്ളദേശിനെ 7 റൺസിന് പുറത്തിക്കിയെങ്കിൽ അവർക്ക് സെമിയിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാന് വേണ്ടി ഇമാം ഉൾ ഹഖ് സെഞ്ചുറി നേടി. ഇമാം ഉൾ ഹഖ്, ബാബർ അസം,ഇമാദ് വസീം എന്നിവരുടെ ബാറ്റിംഗ് മികവിലാണ് പാകിസ്ഥാൻ 315 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഷഹീൻ അഫ്രീദിയുടെ മികച്ച ബൗളിങ്ങിൽ തകർന്ന് അടിയുകയായിരുന്നു. ഷഹീൻ അഫ്രീദി നാളെ ആറ് വിക്കറ്റ് നേടി.