ലോകകപ്പ് ക്രിക്കറ്റ്: പാകിസ്ഥാന് രണ്ടാം ജയം
ലോർഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന മുപ്പതാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന് 49 റൺസിന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്സിതാണ് നിശ്‌ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 259 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളു.
മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 81 റൺസാണ് അവർ നേടിയത്.ഇമാം-ഉൽ-ഹഖ്(44), ഫഖർ സമൻ(44),ബാബർ അസം(69), ഹാരിസ് സൊഹൈൽ(89) എന്നിവരുടെ ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ 308 റൺസ് നേടിയത്. ലുങ്കി എങ്കിടി മൂന്നും, ഇമ്രാൻ താഹിർ രണ്ടും വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കയ്ക് വേണ്ടി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 63 റൺസ് നേടി. ഹാഷിം അംല (2), എയ്ഡന്‍ മാര്‍ക്രം (7), റാസി വാന്‍ ഡെര്‍ ഡസ്സന്‍ (36), ഡേവിഡ് മില്ലര്‍ (31) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.