എവേയ് ഗോളിന്റെ പിൻബലത്തിൽ ചെൽസി
യൂറോപ്പ ലീഗ് സെമി ഫൈനലിൽ ഐന്റര്ച ഫ്രാങ്ക്ഫുർട്ടിനെ സമനിലയിൽ തളക്കാൻ ചെൽസിക്കായി. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു കളി സമനിലയിൽ ആയെങ്കിലും എവേയ് ഗോളിന്റെ പിൻബലത്തിൽ ജർമനിയിൽ നിന്ന് തിരിച്ചു പോവാൻ ഇംഗ്ലീഷ് ക്ലബ്ബിനായി. അടുത്ത ആഴ്ച സ്തംഫൊർഡ് ബ്രിഡ്ജിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ അതിനാൽ ചെൽസിക്കായിരിക്കും മുൻതൂക്കം.
ആദ്യ പകുതിയിൽ ആയിരുന്നു ഇരു ഗോളുകളും പിറന്നത്. സെർബിയൻ ഗോളടി വീരൻ ലൂക്ക യോവിച്ച ഒരു മനോഹരമായ ഹെഡ്ഡ്റിലൂടെ ആതിഥേയരെ മുന്നിൽ എത്തിച്ചു. വെറും 21 വയസ്സ് മാത്രം പ്രായം ഉള്ള യോവിച്ചിന്റെ ഫ്രാങ്ക്ഫുർട്ടിനായുള്ള 27 ആം ഗോൾ ആയിരുന്നു അത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് പെഡ്രോ ചെൽസിക്ക് വേണ്ടി സമനില ഗോൾ അടിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഉണർന്നു കളിച്ചെങ്കിലും വലചലിപ്പിക്കാൻ ഇരു കൂട്ടർക്കുമായില്ല. സൂപ്പർ സ്റ്റാർ ഹസാർഡിനെ ബെഞ്ചിൽ ഇരുത്തിയ മാനേജർ സർറിയുടെ തീരുമാനത്തെ അതോടെ പലരും ചോദ്യം ചെയ്യാനും തുടങ്ങി കഴിഞ്ഞിരിക്കുന്നു.