മിയാമി ഓപ്പൺ – റോജർ ഫെഡററും ജോക്കോവിച്ചും പ്രീക്വോർട്ടറിൽ കടന്നു
പുരുഷവിഭാഗം മൂന്നാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. വനിതകളുടെ പ്രീക്വോർട്ടറും. പുരുഷവിഭാഗത്തിൽ വലിയ അട്ടിമറികൾ ഇല്ലാതെ മൂന്നാം റൗണ്ട് പൂർത്തിയായി. വനിതാവിഭാഗം പ്രീക്വോർട്ടർ സെറീന വില്യംസിനെ പിൻമാറ്റത്തോടെയും ലോക ഒന്നാം നമ്പർ നവാമി ഒസാക്കയുടെ അട്ടിമറിയിലൂടെയും ശ്രദ്ധേയമായിരുന്നു.
പുരുഷവിഭാഗം ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് അർജൻറീനയുടെ ഫെഡറിക്കോ ഡെല്ഭോണിസിനെയാണ് പരാജയപ്പെടുത്തിയത്, സ്കോർ : 7-5, 4-6, 6-1. ഫിലിപ്പ് ക്രൈനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി റോജർ ഫെഡററും പ്രീക്വാർട്ടറിൽ കടന്നു,
സ്കോർ : 7-5, 6-3. ജോണി ഇസ്നർ, കെവിൻ ആൻഡേഴ്സൺ, ബോർണ്ണ കൊറിച്ച്, നിക്ക് കിർഗിയോസ്, റോബർട്ടോ ബാറ്റിസ്റ്റ അഗട് എന്നിവരും മുന്നേറി. കെയിൽ എഡ്മണ്ട്നോട് തോറ്റു മീലാസ് റാവോണിച്ച് പുറത്തായി, സ്കോർ: 6-4, 6-4.
വനിതകളുടെ പ്രീക്വാർട്ടറിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ആഷ്‌ലി ബാർട്ടി കിക്കി ബെർട്ടൻസിനെ പരാജയപ്പെടുത്തി, സ്കോർ : 4-6, 6-3, 6-2. ഉജ്ജ്വല ഫോമിലുള്ള പെട്രാ ക്വിറ്റോവ കരോളിന ഗാർഷ്യയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു , സ്കോർ: 6-3, 6-3. ബാർട്ടിയും ക്വിറ്റോവയും തമ്മിലായിരിക്കും ക്വോർട്ടർ പോരാട്ടം.
ഓപ്പണിലെ ഇന്ത്യൻ പ്രതീക്ഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ ഡെന്നിസ് ഷപ്പൊവലോവ് (കനേഡിയൻ താരം) ക്വാർട്ടറിൽ ബ്രയൻ സഹോദരന്മാരെ നേരിടും. ലോക മൂന്നാം നമ്പറായ ബ്രയൻ സഹോദരന്മാരെ നേരിടുക ഇതുവരെ ഉള്ള പോലെ അനായാസം ആയിരിക്കില്ല ബൊപ്പണ്ണ സഖ്യത്തിന്.